Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഇടയാഴത്ത് തിരുപ്പിറവിക്കായി പുൽക്കൂട് ഒരുങ്ങി

ഇടയാഴത്ത് തിരുപ്പിറവിക്കായി പുൽക്കൂട് ഒരുങ്ങി
ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് 1600 ചതുരശ്ര അടിയിൽ ഒരുക്കിയ പുൽക്കൂട്

എസ്. സതീഷ്കുമാർ

വൈക്കം: ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് 1600 ചതുരശ്ര അടിയിൽ വലിയ പുൽക്കൂട് ഒരുങ്ങി. പ്രകാശ വിന്യാസത്തിലുള്ള ആകാശമാണ് പുൽക്കൂടിന് മുകളിൽ. ഉള്ളിൽ കടന്നാൽ പഴയകാല കൊട്ടാരവും ഗുഹയും കാണാം. ക്രിസ്തുദേവൻ ജനിച്ച സ്ഥലവും വെള്ളച്ചാട്ടവും മലകളും കൃഷിസ്ഥലങ്ങളും ഏറുമാടവും ഈ വലിയ പുൽക്കൂട്ടിലുണ്ട്. ഒന്നിലധികം ഗ്രാമങ്ങളും അവിടത്തെ കാഴ്ചകളും ചേർന്നാണ് പുൽക്കൂട് പള്ളി അങ്കണത്തിൽ കൗതുകമാകുന്നത്. പുൽക്കൂട്ടിലെ ദൃശ്യവിരുന്നുമായാണ് പള്ളിയങ്കണം തിരുപ്പിറവിയെ വരവേൽക്കുന്നത്. സ്നേഹദൂത്' 2025 എന്ന പേരിട്ട ക്രിസ്തുമസ് ആഘോഷം ഞായറാഴ്ച്ച വൈകിട്ട് 5.30 നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് തുടങ്ങുന്നത്.

ഇടവകയുടെ യുവജനങ്ങൾ ചേർന്നാണ് 45 ദിവസം കൊണ്ട് പുൽക്കൂട് ഒരുക്കിയത്. കേരളാ സംഗീത നാടക അക്കാദമി അവാർഡ് ജേതാവും വനിത തബലിസ്റ്റുമായ രത്നശ്രീ അയ്യർ ആഘോഷം ഉദ്ഘാടനം ചെയ്യും. പള്ളി വികാരി ഫാ. അബ്രഹാം മുക്കാലയിൽ ക്രിസ്തുമസ് സന്ദേശം നൽകും. പിന്നണി ഗായിക ഷൈമോൾ അലക്സ്‌ വിശിഷ്ടാതിഥിയാകും. ജെയ്‌സൻ ആക്കാംപാടത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കുന്ന ക്രിസ്‌തുമസ് ഗാനസന്ധ്യയും അരങ്ങേറും. ആഘോഷത്തിൻ്റെ ഭാഗമായുള്ള കേക്ക് കൗണ്ടറും ഫുഡ് കൗണ്ടറും പ്രത്യേകതയാണ്. പള്ളി വികാരി ഫാ. അബ്രഹാം മുകാലയിൽ, വൈസ് ചെയർമാൻ വിപിൻ വലിയകുളം, കൈക്കാരന്മാരായ ജോസ് കുറിച്ചിക്കുന്നേൽ, ബാബു മെമ്പടിക്കാട്ട് തുടങ്ങിയവരാണ് ആഘോഷത്തിനും ഒരുക്കത്തിനും നേതൃത്വം നൽകുന്നത്.