Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മഹാദേവക്ഷേത്രത്തിലെ ഗോശാലയുടെ അപര്യാപ്തതകൾ പരിഹരിക്കാൻ ഹൈക്കോടതി ഉത്തരവ്

മഹാദേവക്ഷേത്രത്തിലെ ഗോശാലയുടെ അപര്യാപ്തതകൾ പരിഹരിക്കാൻ ഹൈക്കോടതി ഉത്തരവ്
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാല

വൈക്കം: മഹാദേവക്ഷേത്രത്തിലെ ഗോശാലയുടെ അപര്യാപ്തതകൾ പരിഹരിക്കാൻ ഹൈക്കോടതി ഉത്തരവ്. ക്ഷേ ത്രത്തിലെ ഗോശാലയുടെ പ്രവർത്തനത്തിലും നടയ്ക്കിരുത്തുന്ന പശുക്കളുടെ പരിപാലനത്തിലും ഗുരുതര വീഴ്ചകളുണ്ടെന്ന പരാതിയുമായി കൊച്ചി വെണ്ണല സ്വദേശി എം. മുരളീധരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗോശാലയുടെ നവീകരണ ത്തിനും പരിപാലനത്തിനുമാ യി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. തകർന്നുകിടക്കുന്ന ഗോശാല നവീകരിക്കുകയും മുഴുവൻ സമയ പരിപാലകനെയും നിയമിക്കണം. കാളയ്ക്കും പശുവിനും തീറ്റകൊടുക്കുന്നതിന് സൗകര്യം ഒരുക്കണമെന്നും കൃത്യസമയത്ത് തീറ്റനൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. മാലിന്യനിർമാർജനത്തിന് സൗകര്യം ഒരുക്കണം. കൂടാതെ മൂന്ന് മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സത്യവാങ്മൂലം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മേയ് 25-ന് കേസ് വീണ്ടും പരിഗണിക്കും. പശുക്കളുടെ പരിപാലനത്തിനായി മാത്രം ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് ഓംബുഡ്‌സ്മാൻ റിപ്പോർട്ട് നൽകണം. എല്ലാ ശിവക്ഷേത്രങ്ങളിലും ഗോശാല പരിപാലനത്തി ന് പ്രത്യേകപദ്ധതി തയ്യാറാക്കണമെന്നും ഉത്തരവിൽ കോടതി നിർദേശമുണ്ട്. ക്ഷേത്രത്തിലെ ഗോശാലയുടെ ദുരവസ്ഥ കാണിക്കുന്ന ചിത്രങ്ങൾ സഹിതമാണ് കോടതിയിൽ പരാതി എത്തിയത്. ഹർജിക്കാരൻ്റെ അഭിഭാഷകനും അഡ്വക്കേറ്റ് കമ്മീഷണറും നൽകിയ റിപ്പോർട്ടുകളിൽ ഗോക്കളുടെ പരിപാലനത്തിൽ ഗുരുതര വീഴ്ചകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്ത് രണ്ട് പശുക്കൾ തീറ്റകിട്ടാതെ ചത്തെന്ന് അഡ്വക്കേറ്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. വൈക്കം മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഗോശാല പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ ജനുവരി ഒമ്പതിന് കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു.. ഗോക്കളെ പരിപാലിക്കാൻ ഒരാളെ നിയമിക്കാമെന്ന് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ജനുവരി 20-ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ഘട്ടത്തിൽ തീറ്റച്ചെലവിനായി ദിവസവും പശു ഒന്നിന് 150 രൂപ നൽകിയിരുന്നത് 250 രൂപയാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു. നിലവിൽ നാല് കാളയും മൂന്ന് വെച്ചൂർ പശുവുമാണ് വൈക്കം ക്ഷേത്രത്തിലെ ഗോ ശാലയിലുള്ളത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്. വിഷ്‌ണു പറഞ്ഞു.