Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മുളക്കുളം - ചന്തപ്പാലം റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം

തലയോലപ്പറമ്പ്: മുളക്കുളം - ചന്തപ്പാലം - വടയാർ-മുട്ടുചിറ റോഡ് നിർമ്മാണം സാങ്കേതിക പ്രശ്നങ്ങളിൽ പെട്ട് നീണ്ടുപോകുന്ന സാഹചര്യത്തിൽ റോഡിലെ അപകടസാദ്ധ്യതയുള്ള ഭാഗങ്ങൾ മഴക്കാലത്തിന് മുൻപായി സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്. റീബിൽഡ് കേരളപദ്ധതിയിൽ ഉൾപ്പെടുത്തി 28 കിലോമീറ്റർ ദൂരം വരുന്ന ഈ റോഡിന് 117 കോടി രൂപ അനുവദിച്ചിരുന്നു. നാലുവർഷം മുമ്പ് നിർമ്മാണം ആരംഭിച്ചു എങ്കിലും 30 ശതമാനം പണി പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. കരാർ ഏറ്റെടുത്ത കമ്പനി ഉപേക്ഷിച്ചുപോയി. അറ്റകുറ്റപ്പണികൾക്ക് വേണ്ടി വീണ്ടും ഒന്നരക്കോടി രൂപ അനുവദിച്ചെങ്കിലും റോഡ് നന്നാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ 145 കോടി രൂപ വീണ്ടും അനുവദിച്ച്, കരാർ തുക അധികരിച്ചതിനാൽ നിയമപ്രകാരം മന്ത്രിസഭയുടെ അനുമതിയും ലഭ്യമായിട്ടുണ്ട്. പുതിയ കരാറും നൽകി. എന്നാൽ മാറിയ സാഹചര്യത്തിൽ റീസർവ്വേ നടത്തുന്നതും നിർമ്മാണ സാമഗ്രികളും യന്ത്രങ്ങൾ എത്തിക്കുന്നതുമടക്കം ഒരുപാട് മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും ആവശ്യമാണ്. ഇതെല്ലാം പൂർത്തീകരിച്ച് കാലവർഷത്തിന് മുൻപ് പണി തുടങ്ങാൻ കഴിയില്ല. ഈ സാഹചര്യത്തിൽ മുളക്കുളം - ചന്തപ്പാലം റോഡിലെ തീർത്തും സഞ്ചാരയോഗ്യമല്ലാത്ത ഭാഗങ്ങൾ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.റോഡിൻ്റെ നിർമ്മാണ ചുമതല നിർവ്വഹിക്കേണ്ട കെ.എസ്.ടി.പി യുടെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് നാല് വർഷത്തിലേറെയായി ഈ റോഡ് തകർന്നു കിടക്കാൻ കാരണമെന്ന് ആരോപണമുയർത്തി തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം ആദ്യം പൊൻകുന്നം കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തിയിരുന്നു.

"മുളക്കുളം - ചന്തപ്പാലം റോഡിലെ അപകട സാദ്ധ്യത കണക്കിലെടുത്ത് അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പാലാംകടവ് - കെ.ആർ.ഓഡിറ്റോറിയം റോഡ് റോഡ്  നന്നാക്കാനും അടിയന്തിര നടപടി വേണം. യാത്രക്കാരുടെ ജീവന് ഭീഷണിയായ തരത്തിലാണ് റോഡ് ഉള്ളത്. അധികൃതർ സങ്കേതിക കുരുക്കിൻ്റെ പേരിൽ പറയുന്ന ഒഴിവു കഴിവുകൾ മാറ്റി വെച്ച് സുരക്ഷിതത്വം ഉറപ്പാക്കണം.

എം.കെ. ഷിബു

തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്  പ്രസിഡൻ്റ്