Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

തകർന്ന റോഡ് നന്നാക്കാൻ അടിയന്തര നടപടി വേണം

തകർന്ന റോഡ് നന്നാക്കാൻ അടിയന്തര നടപടി വേണം

വൈക്കം: പാലാംകടവ് - കെ.ആർ. ഓഡിറ്റോറിയം റോഡ് വൺവേയാക്കിതോടെ തിരക്കേറിയിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് പരാതി. യാത്രക്കാർക്ക് ദുരിതയാത്രയെന്നും അപകടം പതിവെന്നും നാട്ടുകാർ. തലയോലപ്പറമ്പിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ പാലംകടവ് - കെ.ആർ. ഓഡിറ്റോറിയം റോഡാണ് തകർന്ന് കിടക്കുന്നത്. തലയോലപ്പറമ്പ് ചന്തയിൽ നിന്നും പാലാംകടവ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങളെ ഇരുവശങ്ങളിലേക്കും തിരിച്ചുവിടുന്നതിന് വൺവേ സംവിധാനം ഏർപ്പെടുത്തിയതോടെ തകർന്നു കിടക്കുന്ന കെ.ആർ ഓഡിറ്റോറിയം റോഡിലൂടെ വേണം വാഹനങ്ങൾക്ക് പ്രധാന റോഡിലെത്താൻ. ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായ ഈ റോഡിൽ മഴപെയ്താൽ വെള്ളക്കെട്ടും വേനലിൽ രൂക്ഷമായ പൊടി ശല്യവും രൂക്ഷമാണെന്നാണ് പരാതി.
വാഹനങ്ങൾക്ക് കേടുവരുന്നതും അപകടം ഉണ്ടാവുന്നതായുമാണ് പരാതി ഉയരുന്നത്. പാലാങ്കടവ് പാലത്തിലൂടെയും അടിയം റോഡിലൂടെയും എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ദിവസേന ഈ റോഡിലൂടെ കടന്നു പോകുന്നത്. മറവന്തുരുത്ത്, ചെമ്പ്, വെള്ളൂർ, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് യാത്രക്കാരും തൃപ്പൂണിത്തുറ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന അനേകം വാഹനങ്ങളും തകർന്നു കിടക്കുന്ന ഈ റോഡിലൂടെയാണ് ദുരിത യാത്ര നടത്തുന്നത്. ഏകദേശം ഒരു കിലോമീറ്ററിനു താഴെ മാത്രമുള്ള റോഡ് വളവും തിരിവുമായി ഉള്ളതിനാൽ അപകടങ്ങൾ പതിവാണ്. കെ.എസ്.ടി.പി ഏറ്റെടുത്ത ചന്തപ്പാലം - മുളക്കുളം റോഡിൻ്റെ ഭാഗമായ ഈ റോഡ്, മുടങ്ങിക്കിടക്കുന്ന ചന്തപ്പാലം - മുളക്കുളം, വടയാർ -മുട്ടുചിറ റോഡിൻ്റ നിർമ്മാണം പുതിയ കരാറുകാർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമ്മാണം മാത്രം തുടങ്ങിയില്ല. റോഡ് നന്നാക്കാൻ അടിയന്തിര നടപടി വേണമെന്ന് തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ആവശ്യപ്പെട്ടു.