മാലിന്യ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു
വൈക്കം: നഗരത്തിലേക്കുള്ള പ്രവേശന ഭാഗത്തെ റോഡുകളിൽ മാലിന്യ ബോധവൽക്കരണ ബോർഡുകൾ വൈക്കം നഗരസഭ സ്ഥാപിച്ചു. നഗരസഭയിലേക്ക് പ്രവേശിക്കുന്ന റോഡിൻ്റെ ഭാഗങ്ങളിലാണ് 5 ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചത്. മാലിന്യം വലിച്ചെറിയരുത് നമ്മുടെ നഗരം വൃത്തിയുള്ളതും സുന്ദരവുമായിരിക്കട്ടെ എന്ന സന്ദേശവുമായി ആണ് ബോർഡുകൾ സ്ഥാപിച്ചത്. മാലിന്യം തള്ളിയാൽ ഉള്ള ശിക്ഷയുടെ വിവരങ്ങളും മുന്നറിയിപ്പായി ബോർഡിൽ ഉണ്ട്. പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ 5000 രൂപയാണ് പിഴ. ജലസ്രോതസുകളിൽ മാലിന്യം തള്ളിയാൽ 10000 രൂപ മുതൽ അര ലക്ഷം രൂപ വരെ പിഴയീടാക്കും എന്നാണ് ബോർഡിലുള്ള മുന്നറിയിപ്പ്. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനുള്ള നമ്പറുകളും ബോർഡിൽ വച്ചിട്ടുണ്ട്. മാലിന്യം തള്ളുന്ന വിവരമറിയിക്കാൻ വാട്സ്ആപ്പ് നമ്പറും ടോൾഫ്രീ നമ്പറുമാണ് ബോർഡിൽ ഉള്ളത്. വലിയാനപ്പുഴ പാലത്തിന് സമീപവും കൊടിയാട് ഭാഗത്തും വല്ലകം ഭാഗത്തും ഉദയനാപുരം ഭാഗത്തും ബോട്ട് ജെട്ടി ഭാഗത്തും നഗരസഭയിലേക്ക് പ്രവേശിക്കുന്ന റോഡിൻ്റെ അഞ്ച് ഇടങ്ങളിലാണ് ഈ മാലിന്യം തള്ളുന്നത് തടയാനുള്ള മുന്നറിയിപ്പ് ബോർഡുകൾ നഗരസഭ സ്ഥാപിച്ചത്.
Comments ()