Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മാലിന്യ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു

മാലിന്യ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു
വൈക്കം നഗരസഭ സ്ഥാപിച്ച മാലിന്യ ബോധവൽക്കരണ ബോർഡ്

വൈക്കം: നഗരത്തിലേക്കുള്ള പ്രവേശന ഭാഗത്തെ റോഡുകളിൽ മാലിന്യ ബോധവൽക്കരണ ബോർഡുകൾ വൈക്കം നഗരസഭ സ്ഥാപിച്ചു. നഗരസഭയിലേക്ക് പ്രവേശിക്കുന്ന റോഡിൻ്റെ ഭാഗങ്ങളിലാണ് 5 ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചത്. മാലിന്യം വലിച്ചെറിയരുത് നമ്മുടെ നഗരം വൃത്തിയുള്ളതും സുന്ദരവുമായിരിക്കട്ടെ എന്ന സന്ദേശവുമായി ആണ് ബോർഡുകൾ സ്ഥാപിച്ചത്. മാലിന്യം തള്ളിയാൽ ഉള്ള ശിക്ഷയുടെ വിവരങ്ങളും മുന്നറിയിപ്പായി ബോർഡിൽ ഉണ്ട്. പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ 5000 രൂപയാണ് പിഴ. ജലസ്രോതസുകളിൽ മാലിന്യം തള്ളിയാൽ 10000 രൂപ മുതൽ അര ലക്ഷം രൂപ വരെ പിഴയീടാക്കും എന്നാണ് ബോർഡിലുള്ള മുന്നറിയിപ്പ്. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനുള്ള നമ്പറുകളും ബോർഡിൽ വച്ചിട്ടുണ്ട്. മാലിന്യം തള്ളുന്ന വിവരമറിയിക്കാൻ വാട്സ്ആപ്പ് നമ്പറും ടോൾഫ്രീ നമ്പറുമാണ് ബോർഡിൽ ഉള്ളത്. വലിയാനപ്പുഴ പാലത്തിന് സമീപവും കൊടിയാട് ഭാഗത്തും വല്ലകം ഭാഗത്തും ഉദയനാപുരം ഭാഗത്തും ബോട്ട് ജെട്ടി ഭാഗത്തും നഗരസഭയിലേക്ക് പ്രവേശിക്കുന്ന റോഡിൻ്റെ അഞ്ച് ഇടങ്ങളിലാണ് ഈ മാലിന്യം തള്ളുന്നത് തടയാനുള്ള മുന്നറിയിപ്പ് ബോർഡുകൾ നഗരസഭ സ്ഥാപിച്ചത്.