Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സേവനം പൂർത്തിയാക്കി വൈക്കം ഇണ്ടംതുരുത്തി മന മുരളീധരൻ നമ്പൂതിരി പടിയിറങ്ങുന്നു

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സേവനം പൂർത്തിയാക്കി വൈക്കം ഇണ്ടംതുരുത്തി മന മുരളീധരൻ നമ്പൂതിരി പടിയിറങ്ങുന്നു
 വൈക്കം ഇണ്ടംതുരുത്തി മന മുരളീധരൻ നമ്പൂതിരി

വൈക്കം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ   സേവനം പൂർത്തിയാക്കി  വൈക്കം ഇണ്ടംതുരുത്തി മന മുരളീധരൻ നമ്പൂതിരി പടിയിറങ്ങുന്നു. കഴിഞ്ഞ ചിങ്ങം 1 മുതൽ കർക്കിടകം 31 വരെ ( ആഗസ്റ്റ് 16 ) ഒരു വർഷക്കാലം ആറ്റുകാൽ ക്ഷേത്രത്തിലെ മേൽശാന്തിയായി നിയോഗം ലഭിച്ച മുരളീധരൻ നമ്പൂതിരി ഇനി കുടുംബ പരദേവതയായ ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവിയേ സേവിക്കുവാനാണ് താല്പര്യം. അതോടപ്പം സഹോദരനും മുൻ മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി കാര്യദർശിയായുള്ള മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണകാര്യങ്ങളിലും പൂജ വിധാനങ്ങളിലും സാന്നിദ്ധ്യം ഉണ്ടാകും. തലയാഴം തൃപ്പക്കുടം , വൈക്കം കൂട്ടുമ്മേൽ , വടയാർ ഇളങ്കാവ്, മുളക്കുളം എന്നി ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്ന മുരളീധരൻ നമ്പൂതിരി ശബരിമലയിലും മേൽശാന്തിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സഹോദരൻ നീലകണ്ഠൻ നമ്പൂതിരി ശബരിമല മേൽശാന്തിയായും എട്ടു വർഷം ആറ്റുകാൽ മേൽശാന്തിയായും പ്രവർത്തിച്ചിട്ടുണ്ട്. അമ്മാവനായ മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയും ശബരിമല മേൽശാന്തിയായിരുന്നു. മുരളീധരൻ നമ്പൂതിരിയുടെ ഭാര്യ - ഗീത. മക്കൾ - വിഷ്ണു ( മേൽശാന്തി ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രം) ഡോ. വിഘ്നേശ് (പാലക്കാട് ) വീണ. മരുമകൻ - ശ്രീ ഹരി (എറണാകുളം).