Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ
|
Loading Weather...
Follow Us:

മൂന്ന് മിനിട്ടിൽ മോഷ്ടിച്ചത് കോടികളുടെ ചിത്രങ്ങൾ

മൂന്ന് മിനിട്ടിൽ മോഷ്ടിച്ചത് കോടികളുടെ ചിത്രങ്ങൾ

റോം: മൂന്നു മിനിറ്റ് കൊണ്ട് നടത്തിയ കൊള്ളയിൽ കൊണ്ടുപോയത് കോടികൾ വിലമതിക്കുന്ന മൂന്നു ചിത്രങ്ങൾ. പാരിസിലെ ലൂവ് മാതൃകയിൽ ഇറ്റാലിയൻ മ്യൂസിയത്തിലാണ് ഈ മാസ്റ്റർപീസ് കവർച്ച നടന്നത്. ഓഗസ്റ്റ് റെന്വാ, പോൾ സെസാൻ, ഹെൻറി മാറ്റിസ് എന്നീ ഫ്രഞ്ച് ഇതിഹാസ ചിത്രകാരുടെ അതുല്യ സൃഷ്ടികളാണ് കള്ളൻ കൊണ്ടുപോയത്. മുഖംമൂടി ധരിച്ചെത്തിയ 4 കള്ളന്മാർ വെറും 3 മിനിറ്റിലായിരുന്നു ഈ കവർച്ച നടത്തിയത്. വടക്കൻ ഇറ്റലിയിലെ പാർമ നഗരത്തിന് സമീപം മന്യാനി റോക്ക ഫൗണ്ടേഷൻ സ്വകാര്യ മ്യൂസിയത്തിൽ കഴിഞ്ഞ മാസം 22-ന് രാത്രിയിലാണ് മോഷണം നടന്നത്. റെന്വായുടെ 'ഫിഷ്' (1917), സെസാന്റെ 'സിൽ ലൈഫ് വിത്ത് ചെറീസ്' (1890), മാറ്റിസിന്റെ 'ഒഡാലിക് ഓൺ ദ ടെറസ്' (1922) എന്നീ പെയിന്റിങ്ങുകളാണ് കള്ളന്മാർ കടത്തിയത്. കോടികൾ വിലമതിക്കുന്ന സൃഷ്ടികളാണ് മോഷ്ടിക്കപ്പെട്ടത്. ഒന്നാം നിലയിലൂടെ അകത്തു കടന്ന് പെയിന്റിങ്ങുകളെടുത്തു പൂന്തോട്ടം വഴി മോഷ്ടാക്കൾ ഞൊടിയിടയിൽ മറഞ്ഞു. ഇതിനിടെ മ്യൂസിയത്തിലെ അലാറം മുഴങ്ങിയെങ്കിലും സുരക്ഷാ ഉദ്യോഗസ്‌ഥർ എത്തും മുൻപേ മോഷ്ടാക്കൾ കടന്നു. പാരിസിലെ ലൂവ് മ്യൂസിയത്തിൽ നിന്ന് കഴിഞ്ഞ ഒക്ടോബറിൽ 900 കോടി രൂപയുടെ രത്നാഭരണങ്ങൾ മോഷണം പോയിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും