Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പി.എം. മാത്യു - മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്

പി.എം. മാത്യു - മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്

പി.ജി.എം. നായർ കാരിക്കോട്

കടുത്തുരുത്തി: കടുത്തുരുത്തിയുടെ മുൻ എംഎൽഎയും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന പി.എം. മാത്യു രാഷ്ട്രീയ പ്രവർത്തകർക്കിടയിലെ വേറിട്ട മുഖമാണ്. തികഞ്ഞ മനുഷ്യസ്നേഹിയും ലാഭേച്ഛ കൂടാതെ ആരെയും സഹായിക്കുവാൻ സദാ സന്നദ്ധനുമായിരുന്ന അദ്ദേഹം സാമൂഹിക രാഷ്ടീയ പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ ഗുണ ഗണങ്ങളുടെ ഉടമയായിരുന്നു. സഹാനുഭൂതിയോടും അനുകമ്പയോടും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള അനിതര സാധാരണമായ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. പൊതുപ്രവർത്തകനെന്ന നിലയിൽ എല്ലാ രാഷ്ടീയ പാർട്ടികളും സാമുദായിക സാംസ്ക്കാരിക പ്രസ്ഥാനങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്ന പി.എം. മാത്യു തികഞ്ഞ മതേതര കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. വിദ്യാർത്ഥി യുവജന രാഷ്ടീയ പ്രവർത്തനങ്ങളിലൂടെ ഉയർന്ന് വന്ന അദ്ദേഹം ഏതൊരു കാര്യവും ആത്മാർത്ഥവും സത്യസന്ധവുമായി നിർവ്വഹിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിയമസഭാംഗമെന്ന നിലയിൽ വിഷയങ്ങൾ കൃത്യമായി പഠിച്ച് നിയമസഭയിൽ അവതരിപ്പിച്ചിരുന്ന സമർത്ഥനായ പാർലമെൻ്റേറിയനായിരുന്നു. നിയമസഭയിലെ അദ്ദേഹത്തിൻ്റെ കന്നി പ്രസംഗത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്ത പൊന്നിൻ കുടത്തിന് പൊട്ട് എന്നായിരുന്നു. മികച്ച വാഗ്മിയും സംഘാടകനുമായ അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ പദവികൾ അലങ്കരിച്ചിട്ടുണ്ട്. സഹകാരിയെന്ന നിലയിൽ നിരവധിയായ നേതൃസ്ഥാനം വഹിച്ചിരുന്നു. കടുത്തുരുത്തിയുടെ വികസന രംഗത്ത് അദ്ദേഹത്തിൻ്റെതായ ഒട്ടേറെ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണ്. നിരവധിയായ സംഭവങ്ങൾ ഓർമ്മയിൽ മിന്നി മറയുന്നു. ഒരു കാര്യം പ്രത്യേകം പരാമർശിക്കേണ്ടതാണ്, നിയമസഭ പെറ്റീഷൻസ് കമ്മറ്റി (ഹർജികൾ സംബന്ധിച്ച സമിതി) യുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന ഘട്ടത്തിൽ കോടതികളിൽ നിന്നും പോലും നീതി ലഭിക്കാതെ പോയ ഒട്ടേറെ കേസുകൾ തീർപ്പു കൽപ്പിക്കുക വഴി അനേകം സാധാരണക്കാർക്ക് ആശ്വാസം പകരുവാൻ അദ്ദേഹത്തിന് സാധിച്ചു. ചിരസ്മരണീയമായ ചിന്തകളും പ്രവർത്തനങ്ങളും നടത്തി വിടവാങ്ങുന്ന അദ്ദേഹത്തിൻ്റെ ഓർമ്മകൾ അടുത്തറിഞ്ഞ മുഴുവൻ ആളുകളുടെയും മനസ്സിൽ ജീവിതാവസാനം വരെ പച്ച പിടിച്ച് നിൽക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന് സ്നേഹാദരങ്ങളോടെ വിട!

പി.ജി.എം. നായർ കാരിക്കോട് പ്രസിഡൻ്റ് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ. (നാല് പതിറ്റാണ്ട്‌ അദ്ദേഹത്തോട് ഏറ്റവും അടുത്ത നിലയിൽ പ്രവർത്തിക്കുകയും എം.എൽ.എ ആയിരുന്ന അവസരത്തിൽ പൂർണ്ണ സമയം ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് ലേഖകൻ)