കെ.പി.പി.എല്ലിലെ ജീവനക്കാരുടെ ആത്മഹത്യ: മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഉടൻ കമ്പനി സന്ദർശിക്കണമെന്ന് ബി.ജെ.പി
വെളളൂർ: കെ.പി.പി.എൽ ജീവനകാരുടെ ആത്മഹത്യ സാഹചര്യം പരിശോധിച്ച് നടപടി വേണമെന്നും മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അടിയന്തിരമായി കമ്പനി സന്ദർശിക്കണമെന്നും അവശ്യം. സംസ്ഥാന പൊതുമേഖല സ്ഥാപനമായ വൈക്കം വെള്ളൂർ കെ.പി.പി.എല്ലിലെ തൊഴിലാളികളുടെ വിഷയങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം പി.ജി. ബിജുകുമാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഒരു മാസത്തിനിടയിൽ രണ്ട് തൊഴിലാളികൾ ഇവിടെ ക്വാർട്ടേഴ്സുകളിൽ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ഈ ആവശ്യം. തൊഴിൽ സുരക്ഷിതത്ത്വമില്ലാത്തതും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കമാണ് കെ.പി.പി.എല്ലിലെ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നാണ് പരാതി. ഇപ്പോൾ ജോലി ചെയ്യുന്നവരും പിരിഞ്ഞു പോയ തൊഴിലാളികളും ഒരുപോലെ സാമ്പത്തിക പ്രതിസന്ധിയിലാണ്. വിരമിക്കൽ ആനുകൂല്യമിനത്തിൽ 100 കോടി രൂപയിൽ അധികം തുക കമ്പനി തൊഴിലാളികൾക്ക് നൽകാനുണ്ട്. ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കമ്പനി ലോ ട്രബ്യൂണൽ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പിൽ നൽകിയതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും കെ.പി.പി.എൽ സന്ദർശിക്കുകയും , തൊഴിലാളികളുടെ പ്രശനങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.
Comments ()