Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പത്തുമാസം പ്രായമായ കുഞ്ഞിന് സഹായ ഹസ്തവുമായി ചലച്ചിത്രതാരം ബാല ജാഗ്രത വേണം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു കോട്ടയം ജില്ലയിലെ ആദ്യ പോർട്ടബിൾ ടി.ബി. എക്സറേ യൂണിറ്റ് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് കടുത്തുരുത്തി ബൈപ്പാസിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു: പുത്തൻ ബെൻസ് കാറടക്കം കത്തിനശിച്ചു മികച്ച എഴുത്തുകാരാകാൻ നാടിനെ അറിയണം: കുരീപ്പുഴ ശ്രീകുമാർ ഇൻഡ്രൂവും റൂബിയും വില്ലൻ മോഡുസൂകയും അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ പുറത്തിറങ്ങി എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും പത്തുമാസം പ്രായമായ കുഞ്ഞിന് സഹായ ഹസ്തവുമായി ചലച്ചിത്രതാരം ബാല ജാഗ്രത വേണം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു കോട്ടയം ജില്ലയിലെ ആദ്യ പോർട്ടബിൾ ടി.ബി. എക്സറേ യൂണിറ്റ് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് കടുത്തുരുത്തി ബൈപ്പാസിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു: പുത്തൻ ബെൻസ് കാറടക്കം കത്തിനശിച്ചു മികച്ച എഴുത്തുകാരാകാൻ നാടിനെ അറിയണം: കുരീപ്പുഴ ശ്രീകുമാർ ഇൻഡ്രൂവും റൂബിയും വില്ലൻ മോഡുസൂകയും അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ പുറത്തിറങ്ങി എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും
|
Loading Weather...
Follow Us:

വിഷം ഉള്ളിൽച്ചെന്ന മകനുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭർത്താവ് റഹീം, സഹോദരന്റെ മരുമകൾ റഹ്‌മത്ത് എന്നിവരും നഴ്‌സുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെയാണ് സംഭവം. കാടാങ്കോട് ജങ്ഷനുസമീപം എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് മറിയുകയായിരുന്നു. നല്ലേപ്പിള്ളി സ്വദേശി മഫ്ലുവിനെയാണ് (25) വിഷം ഉള്ളിൽച്ചെന്നനിലയിൽ ആംബുലൻസിൽ കൊണ്ടുവന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഫ്ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു.

കാടാങ്കോട് ജംഗ്ഷനടുത്ത വളവിൽ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയിൽവന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. ബൈക്കിൽ ഇടിക്കാതിരിക്കാനായി വശത്തേക്ക് വെട്ടിച്ചപ്പോഴാണ് ആംബുലൻസ് മറിഞ്ഞതെന്ന് ഡ്രൈവർ ദീപു പറഞ്ഞു. റോഡിനെതിർവശത്തെ ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. ഈസമയം മൂന്നുപേർ കടയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാലക്കാട് ടൗൺ സൗത്ത് പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മറിഞ്ഞുകിടന്ന ആംബുലൻസിൽനിന്ന് ആളുകളെ പുറത്തെടുക്കുമ്പോൾ ഇതേദിശയിൽ മറ്റൊരു ആംബുലൻസെത്തി. ഇതിലാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല. ബൈക്കിൽ വന്ന രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ക്രെയിനെത്തിച്ച് ആംബുലൻസ് റോഡിൽനിന്ന് മാറ്റുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. അഞ്ചരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്.ഐ. സൗമ്യ, എ.എസ്.ഐ. അബ്ദുൾജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘമെത്തിയത്.

പള്ളിയിൽനിന്ന് പ്രാർഥനയ്ക്കുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് മകൻ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ്ഹനീഫ അറിഞ്ഞത്. ഉടനെ ചിറ്റൂർ താലൂക്കാശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഇവരെ പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് അപകടവിവരം അറിഞ്ഞത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും