Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ബഷീർ അവാർഡ് നോവലിസ്റ്റ് എസ്. ഹരീഷിന് സമ്മാനിച്ചു

ബഷീർ അവാർഡ് നോവലിസ്റ്റ് എസ്. ഹരീഷിന് സമ്മാനിച്ചു
പതിനെട്ടാമത് ബഷീർ അവാർഡ് നോവലിസ്റ്റ് എസ്. ഹരീഷിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമ്മാനിക്കുന്നു

വൈക്കം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിൻ്റെ പതിനെട്ടാമത് ബഷീർ അവാർഡ് നോവലിസ്റ്റ് എസ് ഹരീഷിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. ഓടക്കുഴൽ സംഗീതത്തോടെയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ സ്മാര ട്രസ്റ്റിന്റെ ബഷീർ സ്മാരക പുരസ്കാര വിതരണ ചടങ്ങിന് തലയോലപറമ്പിൽ തുടക്കമായത്. മുഹമ്മദ് ബഷീറിൻ്റെ 118-ാം ജന്മദിനത്തിൽ ആയിരുന്നു മൂവാറ്റുപുഴയോരത്തെ ബഷീർ സ്മാരകത്തിൽ സ്മാരക ട്രസ്റ്റിന്റെ പുരസ്കാര ദാനം നടന്നത്. എസ്. ഹരീഷിന്റെ പട്ടുനൂൽ പുഴു എന്ന നോവലിലായിരുന്നു പുരസ്കാരം.

0:00
/1:11

ബഷീർ അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർത്ത മഹാനായ എഴുത്തുകാരനായിരുന്നെന്നും വായന മരിക്കുന്നുവെന്ന ആശങ്കകൾക്കിടയിലും ബഷീറിനെ പോലുള്ള മുൻഗാമികളും എസ്. ഹരീഷിനെ പോലെയുള്ള പുത്തൻ തലമുറയിലെ എഴുത്തുകാരും പ്രതീക്ഷ നൽകുന്നതായും പരന്ന വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വായനയ്ക്ക വിദ്യാർത്ഥികൾക്ക് 10 മാർക്ക് ഗ്രേസ്മാർക്കായി നൽകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ ചിലവ് വഹിക്കുന്നതിന് ഇടതുപക്ഷസർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അവാർഡ് ദാന ചടങ്ങിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ.പി.കെ. ഹരികുമാർ അധ്യക്ഷനായിരുന്നു. പ്രൊഫസർ ആലങ്കോട് ലീലാകൃഷ്ണൻ ബഷീർ സ്മാരക പ്രഭാഷണം നടത്തി. അവാർഡ് ജേതാവ് എസ് ഹരീഷ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോക്ടർ സി.എം. കുസുമൻ, ട്രസ്റ്റ് ഭാരവാഹികളായ ഡോ.വി.കെ. ജോസ്, ടി.എൻ. രമേശൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ആർ. പ്രസന്നൻ എന്നിവർ സംസാരിച്ചു. അവാർഡ് ദാന ചടങ്ങിന് മുന്നോടിയായി ആദിൽ മുഹമ്മദാണ് പുല്ലാംകുഴൽ സംഗീതം അവതരിപ്പിച്ചത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും