Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം

തലയോലപറമ്പ്: വെള്ളൂർ പഞ്ചായത്ത് 11ാം വാർഡിൽ ഉൾപ്പെട്ട വടകര പാടശേഖരവും സമീപത്തെ മണൽ കുഴികളും മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നതായി പരാതി.

തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം

തലയോലപറമ്പ്: വെള്ളൂർ പഞ്ചായത്ത് 11ാം വാർഡിൽ ഉൾപ്പെട്ട വടകര പാടശേഖരവും സമീപത്തെ മണൽ കുഴികളും മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നതായി പരാതി. വടകര ചോതിക്കുന്ന് റോഡിന് സമീപം 70 ഏക്കർ വിസ്തൃതിയുള്ള ഇരിപ്പൂ കൃഷി നടക്കുന്ന വടകര പാടശേഖരത്തിലും സമീപത്തെ മണൽകുഴികളിലും ചത്ത നായയും പന്നിയും പ്രത്യേക കൂടുകളിലാക്കി ഒട്ടിച്ച് രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ്.

സമീപത്ത് വീടുകളില്ലാത്ത ഈ ഭാഗത്ത് കടുത്ത ദുർഗന്ധം വമിക്കുന്നതിനാൽ വാഹന യാത്രികർക്കും കാൽനടക്കാർക്കും മുക്ക് പൊത്തിമാത്രമേ ഇതു വഴി കടന്നു പോകാനാകു. കഴിഞ്ഞ രണ്ട് വർഷമായി ജൈവ അജൈവ മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ചത്ത നിരവധി നായ്ക്കളെ അടക്കം ചെയ്ത കടലാസുപെട്ടിയിൽ എറണാകുളത്തെ പെറ്റ് ഹോസ്പിറ്റലിൻ്റെ പേരെഴുതിയിട്ടുണ്ട്. ഇന്നലെ സമീപത്തെ തോട്ടിൽ ചൂണ്ടയിടാനെത്തിയവരാണ് വെട്ടിക്കാട്ട് മുക്ക്- ചോതിക്കുന്നം റോഡിനോട് ചേർന്നുള്ള പാടത്ത് നിരവധി കടലാസ് പെട്ടികളും ചാക്കു കെട്ടുകളും കണ്ടത്.

ഇവർ വിവരം പഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ്, ജില്ലാപഞ്ചായത്ത് അംഗം എം.കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഷാജി, തലയോലപറമ്പ് പോലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പാടശേഖരത്തിൻ്റെ പല ഭാഗങ്ങളിലും മാലിന്യം നിറഞ്ഞ് മലിനമായതോടെ പാടത്തിറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞ് പൊട്ടുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും