Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ്

എസ്. സതീഷ്കുമാർ

കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ്

വൈക്കം: വൈക്കത്തോട് ചേർന്ന് കിടക്കുന്ന കുമരകത്ത് ഉണ്ടായ നടുക്കുന്ന ബോട്ടു ദുരന്തത്തിന്റെ ഇരുപത്തിനാലാം ഓർമ്മദിനം ഇന്ന്. കുമരകം ബോട്ട് ദുരന്തം നടന്നിട്ട് 24 വർഷമാണ് പിന്നിടുന്നത്... 29 പേർ വേമ്പനാട്ടു കായലിൽ മുങ്ങിമരിച്ച നടുക്കുന്ന ഓർമ്മയുടെ 24-ാം സ്മരണ ദിനത്തിൽ നഷ്ടമായ ജീവനുകൾക്ക് ഹൃദയാഞ്ജലിയേകാം. 2002 ജൂലൈ 27 നാണ് വേമ്പനാട്ടു കായലിന്റെ ആഴങ്ങളിൽ 29 ജീവനുകൾ നഷ്ടമായത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ53 യാത്രാബോട്ട് മുങ്ങി പി.എസ്‌.സി പരീക്ഷ എഴുതാൻ പോയ ഉദ്യോഗാർത്ഥികളും തൊഴിലാളികളും ഒരു കുഞ്ഞും ഉൾപ്പെടെയാണ് 29 പേർ അന്ന് മരണപ്പെട്ടത്.​ പുലർച്ചെ മുഹമ്മയിൽ നിന്ന് തുടങ്ങിയ ആദ്യ കുമരകം സർവ്വീസാണ് രാവിലെ ഇരുട്ട് നീങ്ങുന്ന സമയത്ത് കുമരകത്തിന് സമീപം കായലിൽ അപകടത്തിൽപ്പെട്ടത്.

അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയതും ബോട്ടിന്റെ അടിത്തട്ട് തകർന്നതുമാണ് അപകടത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്തിയത്. കായലിൽ വെച്ച് ബോട്ടിന്റെ അടിത്തട്ടിലെ ദ്വാരത്തിലൂടെ വെള്ളം കയറിയതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തലകീഴായി മറിഞ്ഞത്.​അപകടം നടന്നയുടൻ പ്രദേശവാസികളും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്‌സും നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എത്തി തിരച്ചിൽ മൃതദേഹങ്ങളടക്കം കണ്ടെത്തുകയായിരുന്നു.​ കായലിലെ ശക്തമായ അടിയൊഴുക്കും ആഴവും തടസ്സപ്പെടുത്തിയ ഏറെ ക്ലേശകരമായതായിരുന്നു അന്നത്തെ രക്ഷാപ്രവർത്തനവും... ആരും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ദുരന്തദിന 24-ാം വാർഷികത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് നൊമ്പര പൂക്കൾ കൊണ്ട് ഓർമ്മാഞ്ജലി അർപ്പിക്കാം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും