Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ്

എസ്. സതീഷ്കുമാർ

ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ്

പാലാ: അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ - ദ നാർകോ ഹണ്ടിന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയയുടെ വേരറുക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. കരമാർഗ്ഗവും കടൽ മാർഗ്ഗവും ആകാശമാർഗ്ഗവും കേരളത്തിലേക്ക് ലഹരി എത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ തുടങ്ങിയിട്ട് ഇന്ന് 50 ദിവസം തികയുകയാണ്. ഇതിനകം 7600 ലധികം പേരെ അറസ്റ്റ് ചെയ്തു. 6500 ലധികം കേസുകൾ എടുത്തു. മയക്കുമരുന്നിനടിമകളായ ഒട്ടേറെപ്പേരെ ചികിത്സയ്ക്ക് വിധേയരാക്കി മന്ത്രി അറിയിച്ചു. പരിപാടിക്ക് മുന്നോടിയായി സ്‌കൂൾ അങ്കണത്തിൽ ആഭ്യന്തര മന്ത്രി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തി.ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഏറ്റവും അനിവാര്യമായ ഇടപെടലായാണ് ജനങ്ങൾ ഓപ്പറേഷൻ തൂഫാനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മാണി സി. കാപ്പൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു. നാട്ടകം സുരേഷ് എം.എൽ.എ, ജില്ലാ പോലീസ് മേധാവി സാബു മാത്യു, ചാവറ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, അഡ്വ. ഫിൽസൺ മാത്യൂസ്, അഡ്വ. ബിജു പുന്നത്താനം, ഫാ. പോൾസൺ ജോസഫ്, ഫാ. ജോബി അലക്‌സ്. സിബി പുത്തേട്ട് എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും