Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

തരിശ് കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി പുനരാരംഭിക്കാൻ പദ്ധതി

തരിശ് കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി പുനരാരംഭിക്കാൻ പദ്ധതി
മറവൻതുരുത്തിലെ തരിശായി കിടന്ന പാടശേഖരത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും പരിശോധന നടത്തുന്നു

എസ്. സതീഷ്കുമാർ

മറവന്തുരുത്ത്: കൃഷിയിറക്കാൻ വെള്ളം കിട്ടാതെ പതിറ്റാണ്ടുകളായി തരിശ് കിടക്കുന്ന ഇടവട്ടം കിഴക്ക്, പടിഞ്ഞാറ് പാടശേഖരങ്ങളിൽ കൃഷി പുനരാരംഭിക്കാൻ പദ്ധതി ഒരുങ്ങുന്നു. ലോക ബാങ്കിൻ്റെ ധനസഹായത്തോടെ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് 200 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തെ വീണ്ടും കൃഷിയിക്കാനുള്ള പദ്ധതിക്ക് പരിശോധന നടന്നത്. മറവൻതുരുത്ത് പഞ്ചായത്ത് ഫ്രാൻസിസ് ജോർജ് എം.പിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. ഇന്നലെ കുട്ടനാടൻ പാക്കേജുമായി ബന്ധപ്പെട്ട വിദഗ്ധ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

0:00
/2:03

മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജ്, കൃഷി ഓഫീസർ ആശ സി.നായർ, പഞ്ചായത്ത് അംഗങ്ങൾ, കർഷകർ എന്നിവർക്കൊപ്പമാണ് സംഘം മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ച തോടും തരിശായി കിടന്ന പാടശേഖരവും സന്ദർശിച്ചത്. മൂവാറ്റുപുഴയാറിൽ ആരംഭിച്ച് ഉൾപ്രദേശത്തു കൂടി ഒഴുകുന്ന നാട്ടുതോട് ആഴം കൂട്ടി ശുചീകരിച്ചാൽ മാത്രമേ പാടശേഖരത്തിൽ ശുദ്ധജലം എത്തിക്കാനാവു. എന്നാൽ വേലിയറ്റത്തിൽ പാടം വെള്ളത്തിൽ മുങ്ങാതിരിക്കാൻ ഇടവട്ടത്തെ ഒടിച്ചുകുത്തി പാലത്തിൽ ഷട്ടർ സ്ഥാപിക്കണം. ജലസേചന സൗകര്യം വർധിച്ചാൽ ഇടവട്ടത്തെ കൃഷിക്ക് ഗുണകരമാകുമെന്ന് കർഷകർ പറഞ്ഞു. പഞ്ചായത്തിൻ്റെ 6 മുതൽ 10 വരെയുള്ള വാർഡുകളിൽ വെള്ളപ്പൊക്കവും ഒഴിവാക്കാനാവും. ഇതിനുള്ള പദ്ധതികൾ നടപ്പാക്കാനാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും പരിശോധന നടത്തിയത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും