നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം
വൈക്കം: നഗരസഭയുടെ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഉള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വെള്ളം കയറി. ഭൂമിനിരപ്പിൽ നിന്നും താഴ്ന്നിരിക്കുന്ന ഇരുനില ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിലാണ് വെള്ളം നിറഞ്ഞത്. അശാസ്ത്രീയ നിർമ്മാണം മൂലം കെട്ടിടത്തിലെ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 15ലധികം വ്യാപാരസ്ഥാപനങ്ങളും രണ്ട് സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന നഗരസഭയുടെ വ്യാപാര സമുച്ചയത്തിലാണ് ഈ ദുരവസ്ഥ.
താഴത്തെ നിലയിലെ കടമുറികളിൽ വെള്ളം നിറഞ്ഞതോടെ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 7000 മുതൽ പതിനായിരം രൂപ വരെ ജി.എസ്.ടി അടക്കം വാടക നൽകിയാണ് ഇവിടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. അടിയന്തരമായി വെള്ളക്കെട്ട് നീക്കി വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്. കെട്ടിടത്തിലും മുറികളിലും വെള്ളം നിറഞ്ഞ് വ്യാപാരം പ്രതിസന്ധിയിൽ ആയതോടെ നഗരസഭക്കെതിരെ കെട്ടിടത്തിലെ വ്യാപാരികളുടെ ശക്തമായ രോഷമാണ് ഉയരുന്നത്.
Comments ()