Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി
|
Loading Weather...
Follow Us:

ദേവസ്വം ഗ്രൗണ്ടിലെ ശുചിമുറി മാലിന്യം തർക്കത്തിൽ

ദേവസ്വം ഗ്രൗണ്ടിലെ ശുചിമുറി മാലിന്യം തർക്കത്തിൽ
ദേവസ്വം ഗ്രൗണ്ടിൽ ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്ന നിലയിൽ

എസ്. സതീഷ്കുമാർ

വൈക്കം: മഹാദേവക്ഷേത്രത്തിൻ്റെ വടക്കേനടയിലെ ദേവസ്വം ശുചിമുറി സമുച്ചയത്തോട് ചേർന്ന് കെട്ടിക്കിടക്കുന്ന ശുചിമുറി മാലിന്യം നീക്കുന്നതിൽ തർക്കം. മാലിന്യം നീക്കണമെന്ന് കാണിച്ച് ദേവസ്വം ബോർഡ് ശുചിമുറി നടത്തിപ്പുകാരന് നോട്ടീസ് നൽകി. എന്നാൽ താൻ കഴിഞ്ഞ മാർച്ചിൽ കരാറെടുത്തപ്പോൾ മുതൽ കിടക്കുന്ന മാലിന്യമാണെന്നും കരാർ പ്രകാരം ഏറ്റെടുത്ത ശേഷം ശുചിമുറി മാലിന്യം നീക്കം ചെയ്യുന്നുണ്ടെന്നുമാണ് കരാറുകാരൻ പറയുന്നത്. ഈ ശബരിമല സീസണിൽ ഇതുവരെ മാത്രം ആറ് ടാങ്കറുകളിലായി 85 ടൺ ശുചിമുറി മാലിന്യം നീക്കം ചെയ്തതായി കരാറുകാൻ പറയുന്നു.

0:00
/0:35

ദേവസ്വം അധികൃതരാണ് പുറത്ത് കിടക്കുന്ന മാലിന്യം നീക്കേണ്ടത്. താനാണ് ഇത് മാറ്റേണ്ടതെങ്കിൽ മാലിന്യം ശുചീകരിച്ച് നീക്കം ചെയ്യാനുള്ള രണ്ട് വാഹനങ്ങൾ ദേവസ്വം ബോർഡ് എത്തിച്ചതെന്തിനാണെന്നും കരാറുകാൻ ചോദ്യം ഉയർത്തുന്നു. അത്യാവശ്യമെന്ന് പറഞ്ഞ് പേപ്പറിൽ ഒപ്പിട്ട് വാങ്ങുകയാണ് അന്നത്തെ ഉദ്യോഗസ്ഥൻ ചെയ്തത് എന്നും, ഇതുവരെ കരാറിൻ്റെ കോപ്പി നൽകിയിട്ടില്ലെന്നുമാണ് കരാറുകാരൻ്റെ പരാതി. കരാറിൻ്റെ കോപ്പിക്കായി ദേവസ്വം ഓഫിസിൽ കയറി ഇറങ്ങുകയാണെന്നും ഇയാൾ പറയുന്നു. ഇതിനിടെയാണ് പണം പാഴാക്കി പാർക്കിംഗ് ഗ്രൗണ്ട് ഒരുക്കിയതിലും വലിയ വീഴ്ചയാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. പാറപ്പൊടി ഇട്ട് ഉറപ്പിച്ചത് ഇപ്പോൾ പൊടിശല്യം രൂക്ഷമാക്കിയിരിക്കുകയാണ്. ഇതുമൂലം ശുചി മുറി കെട്ടിടം വൃത്തിയാക്കാൻ ഇരട്ടി പണം മുടക്കിയിട്ടും കഴിയാത്ത സ്ഥിതിയാണെന്നുമാണ് കരാറുകാരൻ്റെ പരാതി. ദുർഗന്ധവും പൊടിയും പ്രദേശമാകെ വ്യാപിക്കുന്നതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും ഭക്തരും വലയുകയാണ്. ഇതിനിടെയാണ് വീഴ്ച മറയ്ക്കാൻ വച്ച് ദേവസ്വം അധികൃതർ കരാറുകാരന് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാർത്ത പുറത്ത് വന്നതോടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും