Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

നാട്ടരചന്റെ ദേവതാരാധനയുടെ നേര്‍ക്കാഴ്‌ചയായി ഒരു വാഗ്‌ദേവതാക്ഷേത്രം

നാട്ടരചന്റെ ദേവതാരാധനയുടെ നേര്‍ക്കാഴ്‌ചയായി ഒരു വാഗ്‌ദേവതാക്ഷേത്രം
വടക്കുംകൂര്‍ മൂകാംബികാ സരസ്വതീക്ഷേത്രം

വൈക്കം: തലമുറകളുടെ നാവില്‍ ആദ്യാക്ഷരമെഴുതിയ ഒരു പവിത്രമോതിരം. പിന്നെ നാട്ടരചന്റെ ദേവതാരാധനയുടെ നേര്‍ക്കാഴ്‌ചയായി ഒരു വാഗ്‌ദേവതാക്ഷേത്രം. ആചാരത്തനിമയുടേയും ഐതീഹ്യപെരുമയുടേയും നിറവില്‍ വടക്കുംകൂര്‍ മൂകാംബികാ സരസ്വതീക്ഷേത്രം വിദ്യാരംഭത്തിനൊരുങ്ങി.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ വെമ്പലനാട്‌ വാണിരുന്ന വടക്കുംകൂര്‍ രാജവംശത്തിന്റെ പ്രതാപകാലത്തിന്റെ മങ്ങാത്ത ഓര്‍മ്മകളുടെ തിരുശേഷിപ്പുകളിൽ ഒന്നാണ്‌ വടക്കൂംകൂര്‍ മൂകാംബികാ സരസ്വതീക്ഷേത്രം. രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്‌ ഈ ക്ഷേത്രത്തിന്റെ ചരിത്രവും. രാജപരമ്പരയില്‍ മൂകാംബികാദേവിയുടെ ഭക്തനായ ഒരു രാജാവിന്‌ കർണ്ണാടകയിലെ അംബാവനത്തിലെ കുടജാദ്രിയിൽ ധ്യാനമിരിക്കവേ ദേവീദര്‍ശനം ഉണ്ടാകുകയും കുടുംബപരദേവതയായി ഒപ്പം വരാമെന്ന്‌ ദേവി അരുളിച്ചെയ്‌തെന്നുമാണ്‌ ഐതീഹ്യം. ഇത്‌ അനുസരിച്ച്‌ കൊട്ടാരത്തിന്‌ സമീപം ക്ഷേത്രം പണികഴിപ്പിച്ച്‌ പ്രതിഷ്‌ഠ നടത്തിയത്‌.

0:00
/0:45

വടക്കുംകൂര്‍ രാജ്യം പിന്നീട് തിരുവിതാംകൂറിൽ ലയിച്ച ശേഷം നിലവിലുളള ക്ഷേത്രം രാജകുടുംബാംഗമായ രാജരാജവര്‍മ്മയാണ്‌ പണികഴിപ്പിച്ചത്‌. വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ തെക്കുമാറിയാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. കവിതിലകന്‍ വടക്കുംകൂര്‍ രാജരാജവര്‍മ്മയുടെ എഴുത്തുപുരമാളിക ക്ഷേത്രത്തിന്‌ സമീപം സ്ഥിതി ചെയ്യുന്നു. നവരാത്രിയാണ്‌ പ്രധാന ഉത്സവം. വിജയദശമി നാളിലെ വിദ്യാരംഭം ഇവിടെ പ്രധാനമാണ്‌. പണ്ടുകാലത്ത്‌ വടക്കുംകൂര്‍ രാജരാജവര്‍മ്മ തന്റെ പവിത്രമോതിരം കൊണ്ടാണ്‌ കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ അതേ മോതിരം തന്നെയാണ്‌ പിന്‍മുറക്കാര്‍ ഇപ്പോഴും വിദ്യാരംഭത്തിനായി ഇവിടെ ഉപയോഗിച്ചു പോരുന്നത്‌.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും