Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി: ഗർഭഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരമെന്നുളള തെളിവുകൾ കൈമാറിയതായി അഭിഭാഷകൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി: ഗർഭഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരമെന്നുളള തെളിവുകൾ കൈമാറിയതായി അഭിഭാഷകൻ

പാലക്കാട്‌: ഗർഭഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരമാണെന്നും അത് തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നുമാണ് ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ. കേസെടുത്ത് രണ്ടാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. അഭിഭാഷകൻ പറയുന്നതനുസരിച്ച്, ഇന്നലെ വക്കാലത്ത് ഒപ്പിടുന്നതിനായി രാഹുൽ തിരുവനന്തപുരത്തെത്തിയതായി പറയുന്നു. യുവതിയുടെ പരാതിയെ വ്യാജമെന്ന് തെളിയിക്കുന്ന തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബ്ദരേഖകളും വാട്‌സ്ആപ്പ് ചാറ്റുകളും ഉൾപ്പെടുന്ന ഡിജിറ്റൽ തെളിവുകൾ ഗർഭഛിദ്രം യുവതിയുടെ സമ്മതപ്രകാരമാണെന്നത് വ്യക്തമാക്കുമെന്നുമാണ് അവകാശവാദം. അതേസമയം, രാഹുലിനെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. യുവതി പരാതി നൽകിയ ബുധനാഴ്ച വൈകിട്ട് 5.30ന് ‘സത്യമേവ ജയതേ’ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചതിനുശേഷമാണ് രാഹുൽ പൊലീസിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച് മുങ്ങിയത്. വക്കാലത്ത് ഒപ്പിടാൻ തിരുവനന്തപുരത്ത് എത്തിയെന്ന അഭിഭാഷകന്റെ പ്രസ്താവനയ്‌ക്കെതിരെ പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. ഒളിവിൽ അല്ലെന്ന് വരുത്തി മുൻകൂർ ജാമ്യാപേക്ഷയിൽ അനുകൂല വിധി നേടാനായി രാഹുൽ-അഭിഭാഷകൻ കൂട്ടുകെട്ട് മെനയുന്ന നാടകം മാത്രമാണെന്നതാണ് പൊലീസ് വിലയിരുത്തൽ. വഞ്ചിയൂരിലെ ഓഫീസിലോ കിളിമാനൂരിലെ ബന്ധുവീട്ടിലോ ഒപ്പിട്ടതാണെന്ന വൈരുദ്ധ്യവും പൊലീസിന് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.ഇതിനിടെ, രാഹുലിന്റെ പാലക്കാട്ടെയുള്ള എം.എൽ.എ ഓഫീസ് ഇന്ന് തുറന്നു. ഇന്നലെ കാണാതിരുന്ന ഡ്രൈവർ ആൽവിനും പേഴ്‌സണൽ അസിസ്റ്റന്റ് ഫസലും ഇന്നലെ ഓഫീസിൽ വന്നു. ഒളിവിലുള്ള എം.എൽ.എ എവിടെയെന്നതിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ പൊലീസ് സംസ്ഥാനമെങ്ങും ഷാഡോ പൊലീസ് സംഘങ്ങളെ ജാഗ്രതയിൽ നിർത്തി. രാഹുൽ പിടിയിലായാൽ അറസ്റ്റുചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും