Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

വാഹനാപകടത്തിൽ മരണമടഞ്ഞ സുഹൃത്തുക്കൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വാഹനാപകടത്തിൽ മരണമടഞ്ഞ സുഹൃത്തുക്കൾക്ക്  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വൈക്കം: തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ സുഹൃത്തുക്കൾക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തലയോലപ്പറമ്പ് കരിപ്പാടം ദാറുസുബഹ് (ഇടപരത്തിൽ) വീട്ടിൽ ടി.എം. റഷീദ്-സജീല ദമ്പതികളുടെ മകൻ മുർത്തൂസ അലി റഷീദ് (27), വൈക്കം പുളിന്തുരുത്തിൽ പി.എസ്. അബു-റുക്സാന ദമ്പതികളുടെ മകൻ ഋതിക് മുഹമ്മദ് (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വെള്ളിയഴ്ച രാത്രി 12 മണിയോടെ തലപ്പാറ-എറണാകുളം റോഡിൽ കൊങ്ങിണി മുക്കിൽ വച്ചാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്നു ഇരുവരും. വടകര ഭാഗത്ത് നിന്നും തലപ്പാറ ഭാഗത്തേക്ക് ഇലക്ട്രോണിക്ക് ഉപകരണങ്ങളുമായി വരികയായിരുന്നു ലോറിയുമായി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ് കാറിനുള്ളിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചു. മുർത്തൂസ അലിയെ പൊതിയിലെ ആശുപത്രിയിലും ഋതിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെട്ടിക്കാട്ട് മുക്കിൽ വാഹന സർവ്വീസ് സെൻ്റർ നടത്തിവരികയായിരുന്നു മുർത്തൂസ അലി. വൈക്കത്ത് ബിസിനസ്സ് നടത്തുന്ന ആളാണ് ഋതിക്ക്. ഇരുവരും അവിവാഹിതരാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മുർത്തൂസ അലിയുടെ കബറടക്കം കരിപ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. റിഥുൻ റഷീദ്, റായിസ് അലി റഷീദ് എന്നിവരാണ് മുർത്തൂസയുടെ സഹോദരങ്ങൾ. ഋതിക്കിൻ്റെ കബറടക്കം നക്കംത്തുരുത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. . അമാൻ, റിസ്വാൻ എന്നിവരാണ് ഋതിക്കിൻ്റെ സഹോദരങ്ങൾ. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും നാട്ടുകാരും അടക്കം നൂറ് കണക്കിന് ആളുകൾ ഇരുവരുടെയും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും