Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആം ആദ്മി പാർട്ടിയില്‍ പിളർപ്പ് ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ കൊച്ചിയിൽ കൊടും ചൂടിൽ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു സഖാവ് പി. കൃഷ്ണപിള്ള പഠിച്ച സ്കൂളിൽ സ്റ്റേഡിയം നിർമ്മാണം നഗരസഭ തടഞ്ഞെന്ന് പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആം ആദ്മി പാർട്ടിയില്‍ പിളർപ്പ് ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ കൊച്ചിയിൽ കൊടും ചൂടിൽ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു സഖാവ് പി. കൃഷ്ണപിള്ള പഠിച്ച സ്കൂളിൽ സ്റ്റേഡിയം നിർമ്മാണം നഗരസഭ തടഞ്ഞെന്ന് പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍
|
Loading Weather...
Follow Us:

വിഷ്ണുവിന് വിടചൊല്ലി നാട്

വിഷ്ണുവിന് വിടചൊല്ലി നാട്

എസ്. സതീഷ്കുമാർ

തിരുവനന്തപുരം: ആന പരിപാലന കേന്ദ്രത്തിൽ കഴിഞ്ഞദിവസം ആന കൊലപ്പെടുത്തിയ വിഷ്ണുവിന് ആനകളോട് ഒടുങ്ങാത്ത സ്നേഹമായിരുന്നു. ഏറെ ഇഷ്ടപ്പെട്ട ആനയുടെ കലി വിഷ്ണുവിൻ്റെ ജീവനെടുത്തു. വിഷ്ണു ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചതും ഓമനിച്ചതും ആനകളെയാണ്. ആനപ്രേമമാണ് വിഷ്ണു ചെറുപ്രായമായ 18-ാം വയസിൽ ആനപരിപാലന കേന്ദ്രത്തിൽ താൽക്കാലിക ജീവനക്കാരനായി എത്തിച്ചത്. വനംവകുപ്പിൽ പാപ്പാൻ തസ്തികയിലേക്ക് വിഷ്ണുവിന്റെ പേര് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉണ്ട്. പാപ്പാനായി സർക്കാർ ജോലിയിൽ പ്രവേശിക്കുമെന്ന് വിഷ്ണു പറഞ്ഞിരുന്നതായാണ് വിവരം. അത്രക്കിഷ്ടമായിരുന്നു വിഷ്ണുവിന് ആനക്കൊപ്പമുള്ള ജോലി. സ്‌ഥിരം ജോലി കിട്ടിയ ശേഷം വിവാഹ ജീവിതത്തിലേക്ക് കടക്കാനിരിക്കെയാണ് വിഷണുവിൻ്റെ ജീവൻ ആനക്കലി എടുത്തത്. ഏതാനും വർഷം മുമ്പ് ആനയുടെ ആക്രമണത്തിൽ വിഷണുവിന് ചെറിയ പരുക്കേറ്റിട്ടും അവൻ ആനപ്രേമം കൈവിട്ടിരുന്നില്ലെന്നാണ് കൂട്ടുകാർ പറയുന്നത്. ഇന്നലെ കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിൽ വച്ചായിരുന്നു ആനയുടെ ആക്രമണത്തെ തുടർന്ന് വിഷ്‌ണു മരണപ്പെട്ടത്. വെങ്ങാനൂർ ഉച്ചക്കട സ്വദേശി ബിജുവിന്റെയും ശ്രീകലയുടെയും മകനാണ് വിഷ്ണു. കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിൽ 9 വർഷമായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ പിതാവ് ബിജു പെയിന്റിംഗ് തൊഴിലാളിയാണ്. അമ്മക്കും സഹോദരി അഞ്ജന ക്കും പിതാവിനും നഷ്ടമായത് ആനക്കൊപ്പം ജോലി ചെയ്യാൻ കൊതിച്ച വിഷ്ണുവിനെയാണ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും