Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ആർ. വൈരമുത്തുവിന് ജ്‌ഞാനപീഠ പുരസ്ക്കാരം

ആർ. വൈരമുത്തുവിന് ജ്‌ഞാനപീഠ പുരസ്ക്കാരം

ന്യൂദൽഹി: പ്രമുഖ കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്‌ഞാനപീഠ പുരസ്ക്കാരം. കവിതയും നോവലും ചലച്ചിത്ര ഗാനങ്ങളും ഉൾപ്പെടെ സാഹിത്യത്തിന് നൽകിയ അതുല്യമായ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം.
972-ൽ പ്രസിദ്ധീകരിച്ച വൈകരൈ മേഘങ്ങൾ എന്ന കവിതാ സമാഹാരത്തിലൂടെയാണ് വൈരമുത്തു തൻ്റെ സാഹിത്യ യാത്ര തുടക്കമിട്ടത്. കവിതകളും നോവലുകളുമായി 40-ലധികം പുസ്ത‌കങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വൈരമുത്തു ഏകദേശം 7,500-ഓളം ഗാനങ്ങളാണ് വെള്ളിത്തിരയ്ക്കായി രചിച്ചത്. തമിഴ് സാഹിത്യത്തിലേക്ക് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഈ പരമോന്നത അംഗീകാരം വീണ്ടും എത്തുന്നത്. ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ഏഴ് തവണ നേടിയ ഇന്ത്യയിലെ ഏക വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും