Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

ആവേശമായി വൈക്കത്ത് കൊട്ടിക്കലാശത്തിന് സമാപനം

എസ്. സതീഷ്കുമാർ

ആവേശമായി വൈക്കത്ത് കൊട്ടിക്കലാശത്തിന് സമാപനം

വൈക്കം: വൈക്കത്ത് മുന്നണികളുടെ കൊട്ടിക്കലാശത്തോടെ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് സമാപനമായി.

0:00
/2:02

ആവേശം മൂത്ത് ബാരിക്കേഡുമായി പോലീസുമായി ചെറിയ ഉന്തും തള്ളും വാക്കേറ്റവും. എം.എൽ.എ സി.കെ ആശയും ബി.ജെ.പി പ്രവർത്തകരുമായി നടന്ന കൂക്കിവിളിയും തിരഞ്ഞെടുപ്പിലെ ആവേശ കാഴ്ചയായി. സി.കെ. ആശ എം.എൽ.എക്കും ആവേശം അടക്കാനായില്ല. വണ്ണക്കടലാസുകൾ വിതറിയും വർണ്ണ ബലൂണുകളും കൊടികളും നിരത്തിയാണ് വൈക്കത്ത് ആവേശം നിറച്ച കൊട്ടിക്കലാശം വൈക്കത്ത് നടന്നത്. ഇടതുപക്ഷവും എൻ.ഡി.എയും കുട്ടിക്കലാശത്തിൽ ആവേശം നിറച്ചപ്പോൾ തലയാഴത്തു മരണപ്പെട്ട കർഷകൻ മക്കൻ ചെല്ലപ്പനോടുള്ള ആദരസൂചകമായി യു.ഡി.എഫ് കൊട്ടിക്കലാശത്തിൽ ആർഭാടം ഒഴിവാക്കി. വളരെ പണിപ്പെട്ടാണ് പോലീസും കേന്ദ്രസേനയും ആവേശക്കാരെ നിയന്ത്രിച്ചത്. പലപ്പോഴും ആവേശം പോലീസുമായി വാക്കേറ്റത്തിന് ഇടയാക്കി. നാലര കഴിഞ്ഞതോടെയാണ് പ്രവർത്തകർ കച്ചേരി കവല ഭാഗത്ത് ഒത്തുകൂടിയത്. മൂന്നു മുന്നണികൾക്കും പ്രത്യേകം സ്ഥലം നിശ്ചയിച്ച് നൽകിയിരുന്നു. ബി.ജെ.പിയും എൽ.ഡി.എഫും നടത്തിയ കൊട്ടിക്കലാശത്തിലാണ് ആവേശവും ഇടക്ക് പോർവിളിയും ഉണ്ടായത്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ആറുമണി കഴിഞ്ഞതോടെയാണ് പരസ്യ പ്രചാരണത്തിന് അവസാനമായത്. ഇനി ജനവിധിയുടെ നാളിനായുള്ള കാത്തിരിപ്പും കൂടിക്കാഴ്ചകളുടേയും സമയമാണ് സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും