Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന നടൻ സലിംകുമാർ അന്തരിച്ചു നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം മഴയിൽ വൻമരം കടപുഴകി നിയമസഭയിൽ രജതജൂബിലി പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ വൻസ്വീകരണം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന നടൻ സലിംകുമാർ അന്തരിച്ചു നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം മഴയിൽ വൻമരം കടപുഴകി നിയമസഭയിൽ രജതജൂബിലി പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ വൻസ്വീകരണം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും
|
Loading Weather...
Follow Us:

ഉദയനാപുരം ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കൊടിയേറി

ഉദയനാപുരം ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കൊടിയേറി
ഉദയനാപുരം ശ്രീക്യഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന് ക്ഷേത്രം മേല്‍ശാന്തി ആര്‍.ഗിരീഷ് കൊടിയേറ്റുന്നു

വൈക്കം: ധീവരസഭ 104-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ഉദയനാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന് ക്ഷേത്രം മേല്‍ശാന്തി ആര്‍. ഗിരീഷ് കൊടിയേറ്റി. ക്ഷേത്രം മേല്‍ശാന്തി ചക്രന്‍ ശാന്തി സഹകര്‍മികനായിരുന്നു. ശ്രീകോവിലില്‍ വെച്ച് പൂജിച്ച കൊടിക്കൂറ അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ പൂജാരികള്‍ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനു മുന്‍പായി കൊടിമരം മുറിക്കല്‍, കൊടിക്കയര്‍ സമര്‍പ്പണം എന്നിവ ഭക്തര്‍ വഴിപാടായി സമര്‍പിച്ചു. കൊടിയേറ്റിനുശേഷം മൂഴിക്കരോട്ട് ഗോള്‍ഡന്‍ സ്ഥാപന ഉടമ എം.ഡി. പ്രകാശന്‍ കെടാവിളക്കില്‍ ദീപം തെളിയിച്ചു. ക്ഷേത്ര പ്രസിഡന്റ് വി.എന്‍. മണിയപ്പന്‍, വൈസ് പ്രസിഡന്റ് കെ.എസ്. ഭുവനചന്ദ്രന്‍, സെക്രട്ടറി വി. മോഹനന്‍, ട്രഷറർ വി. രധീഷ്, ജോയിന്‍ സെക്രട്ടറി ബാബു വാലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 20ന് ഉത്സവാഘോഷം സമാപിക്കും. രാവിലെ 7ന് ചന്ദനം കലശാഭിഷേകം, ശ്രീബലി, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 5ന് കാഴ്ച്ച ശ്രീബലി, 6:30ന് ആറാട്ടു പുറപ്പാട് എന്നിവയും നടക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും