രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബി.ജെ.പി കൗൺസിലർക്കെതിരെ കേസ്
പാലക്കാട്: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ പാലക്കാട് നഗരസഭയിലെ ബി.ജെ.പി അംഗം സിന്ധു രാജനും ബന്ധുക്കളായ 2 പേർക്കുമെതിരെ കേസ് എടുത്തു. ടൗൺ നോർത്ത് പൊലീസാണ് കേസെടുത്തത്. യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണം തടഞ്ഞു, വോട്ടു ചോദിക്കരുതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷിന്റെ പരാതിയിലാണു പോലീസ് നടപടി. കേസെടുത്ത വിവരം പൊലീസ് പാലക്കാട് നിയമസഭാ മണ്ഡലം വരണാധികാരിയെ അറിയിക്കും. സ്ഥാനാർഥി ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി എടുക്കും. ബുധനാഴ്ച രാത്രിയാണു വടക്കന്തറ മനയ്ക്കൽത്തൊടിയിൽ രമേഷ് പിഷാരടിയെ തടഞ്ഞത്.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ