Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

മൂവാറ്റുപുഴയാറിലെ ദൃശ്യവിസ്മയം: ആറ്റുവേല നാളെ

മൂവാറ്റുപുഴയാറിലെ ദൃശ്യവിസ്മയം: ആറ്റുവേല നാളെ
ആറ്റുവേലച്ചാട് ഇന്ന് രാത്രിയിലെ ദൃശ്യം

എസ്. സതീഷ്കുമാർ

വൈക്കം: ചരിത്രപ്രസിദ്ധമായ വടയാർ ഇളങ്കാവ് ആറ്റുവേല നാളെ നടക്കും. അർദ്ധരാത്രി കഴിഞ്ഞു നടക്കുന്ന വടയാർ ആറ്റുവേല ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നു നിലകളിലായി ഉള്ള ആറ്റുവേലച്ചാടിന്റെ നിർമ്മാണം പൂർത്തിയായി.

0:00
/2:11

രണ്ടു വള്ളങ്ങൾ ചേർത്ത് അതിലാണ് 18 കോൽ ഉയരത്തിലും 11 കോൽ ചുറ്റളവിലും തേക്കിൻ കഴകൊണ്ടുള്ള മൂന്നു നില ചാട് ഒരുക്കിയത്. അവകാശികളുടെ നേതൃത്വത്തിൽ 15 പേർ ചേർന്നാണ് ആറ്റുവേല ചാട് നിർമ്മിച്ചത്. വൈദ്യുതി ദീപങ്ങൾക്ക് പുറമേ തൂക്കു വിളക്കുകളും ചാടിന് അലങ്കാരമാകും. ഘണ്ടഠാകണ്ണൻ, അനന്തശയനം, ഭീഷ്മർ, വെളിച്ചപ്പാട് എന്നീ രൂപങ്ങളും ദേവി വിഗ്രഹവുമാണ് ആറ്റുവേലചാടിൽ ഉണ്ടാകുന്നത്. മൂവാറ്റുപുഴയാറിലൂടെ ഒഴുകി നീങ്ങുന്ന ചാടിന്റെ രാത്രി ദൃശ്യമാണ് കാഴ്ചയ്ക്കൊപ്പം ഭക്തിയുടെയും ദേവി അനുഗ്രഹത്തിന്റെയും അനുഭവം ഭക്തരിൽ സൃഷ്ടിക്കുന്നത്.

ആറ്റുവേലക്കായി ഒരുക്കിയ ചാട്

നാളെ രാവിലെ ഏഴരയുടെ ആറ്റുവേല കടവിലേക്ക് ചാട് കൊണ്ടുപോകും. പുറക്കളത്തിലെ ഗുരുതിക്ക് ശേഷമാണ് ചാടിൻ്റെ മൂന്നാം നിലയിലേക്ക് ദേവിയെ പ്രതിഷ്ഠിക്കുന്നത്. അർദ്ധരാത്രിക്ക് ശേഷം ചാടിൽ കൊടുങ്ങല്ലൂരമ്മ മൂവാറ്റുപുഴയാറിലൂടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതോടെ ഗരുഡൻ  തൂക്കച്ചാടുകളും അകമ്പടിയേകും. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമായി  നിറദീപങ്ങളും വായ്ക്കുരവകളും തൊഴുകൈകളുമായി പൂക്കൾ വിതറി ഭക്തർ ദേവിയെ വരവേൽക്കും. പുലർച്ചെ ക്ഷേത്രക്കടവിൽ എത്തുന്നതോടെ ആറ്റുവേല ആദർശനം നടക്കും. തുടർന്ന് കൊടുങ്ങല്ലൂർ അമ്മയെ പ്രത്യേകം തയ്യാറാക്കിയ പള്ളി സ്രാമ്പിൽ എഴുന്നള്ളിക്കും. ഗരുഡൻ പറവകൾ ചൂണ്ടകുത്തി പയറ്റി ദേവിയെ പ്രദക്ഷണം ചെയ്യും. പീലി തൂക്കവും അരങ്ങേറും.രാത്രി ദേശത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഗരുഡൻ പറവകൾ ക്ഷേത്രത്തിലെത്തി പയറ്റും.ആചാരാപരമായ പിണ്ടി പിഴുത്  ചടങ്ങ്  നടത്തി ആചാര തനിമയിലാണ് ആറ്റുവേല ചാടിന്റെ നിർമ്മാണം നടത്തുന്നത്

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും