Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

മത്സ്യ മാർക്കറ്റിനെക്കുറിച്ച് വന്ന വാർത്തകൾ വസ്തുതാവിരുദ്ധം

മത്സ്യ മാർക്കറ്റിനെക്കുറിച്ച് വന്ന വാർത്തകൾ വസ്തുതാവിരുദ്ധം

വൈക്കം: നഗരസഭയിലെ മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ. കഴിഞ്ഞ കൗൺസിലിൻ്റെ കാലത്ത് ലേലം ചെയ്തുകൊടുത്ത മത്സ്യമാർക്കറ്റിലെ ടോയ്ലറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോർ ആരോ മോഷ്ടിച്ചു കൊണ്ടുപോയി. തുടർന്ന് ക്ലീനിംഗ് നടത്താനാവാതെ വന്നതുകൊണ്ട് കരാറുകാരൻ അടച്ചിടുകയായിരുന്നു. പോലീസിൽ പരാതിപ്പെട്ടെങ്കിലും മോട്ടോർ തിരികെ ലഭിച്ചില്ല. ഇപ്പോഴത്തെ കൗൺസിൽ അധികാരമേറ്റ ശേഷം വാർഡ് കൗൺസിലർ വിഷയം ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തു. തുടർന്ന് വീണ്ടും ലേലം നടത്തുന്നതിന് ശ്രമിച്ചെങ്കിലും ആരും ലേലത്തിൽ പങ്കെടുത്തില്ല. അതുകൊണ്ടാണ് ഇപ്പോഴും അത് ഉപയോഗശൂന്യമായ അവസ്ഥയിൽ നില നിൽക്കുന്നത്. മത്സ്യമാർക്കറ്റ് നവീകരണത്തിൻ്റെ ഭാഗമായി പുതിയ കെട്ടിടം സ്ഥാപിച്ച് അതിനുള്ളിൽ സ്ഥാപിക്കുന്നതിനായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഉപകരണങ്ങളിൽ പലതും മോഷണം പോയി. അതുകൊണ്ടാണ് ആ കെട്ടിടം ഉപയോഗിക്കാൻ കഴിയാത്തത്.

മാർക്കറ്റിലെ കച്ചവടക്കാർ അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന ബോക്സുകൾ മാർക്കറ്റിനകത്ത് തന്നെ അട്ടിയിട്ട് വെച്ചിരിക്കുന്നതിനാൽ ക്ലീനിംഗ് പൂർണ്ണമായി നടത്താൻ കഴിയാറില്ല. പരിസരമാകെ പഴകിയ തെർമോകൂൾ ബോക്സുകളുടെയും മറ്റും അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞിരിക്കുകയാണ്. പരിസരം വൃത്തിയാക്കാൻ കച്ചവടക്കാർ ശ്രദ്ധിക്കുന്നില്ല. പഴകിയ മീൻ അലക്ഷ്യമായി വലിച്ചെറിയുന്നതും പരിസരം വൃത്തികേടാകാൻ കാരണമാകുന്നു. നഗരസഭ സ്ഥാപിച്ച പുതിയ വേസ്റ്റ് ബിന്നുകൾ പറിച്ചെറിഞ്ഞു കളഞ്ഞതിനാൽ അതും ഉപയോഗപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ്. രാഷ്ട്രീയ പ്രേരിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർ ഇതിന് പരിഹാരം കാണാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും