Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് താപനില ഉയരുന്നു; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഫുട്ബോൾ മൈതാനത്ത് വിസ്മയമായി യദു കൃഷ്ണൻ തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; ഉന്നതതലയോ​ഗത്തിന് ഹൈക്കോടതി അനുമതി ശബരിമല യുവതീ പ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേള്‍ക്കും തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന നറു ഗന്ധം പരത്തി കളളിമുൾ ചെടി വെടിക്കെട്ട് അപകടം; ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ വെടിക്കെട്ട് അപകടം: മരണസംഖ്യ 13 ആയി വൈക്കത്ത് നടുറോഡിൽ യുവാക്കൾ ഏറ്റുമുട്ടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം: നോക്കുകുത്തിയായി സോളാർ ബോട്ടുകൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും സംസ്ഥാനത്ത് താപനില ഉയരുന്നു; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഫുട്ബോൾ മൈതാനത്ത് വിസ്മയമായി യദു കൃഷ്ണൻ തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; ഉന്നതതലയോ​ഗത്തിന് ഹൈക്കോടതി അനുമതി ശബരിമല യുവതീ പ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേള്‍ക്കും തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന നറു ഗന്ധം പരത്തി കളളിമുൾ ചെടി വെടിക്കെട്ട് അപകടം; ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ വെടിക്കെട്ട് അപകടം: മരണസംഖ്യ 13 ആയി വൈക്കത്ത് നടുറോഡിൽ യുവാക്കൾ ഏറ്റുമുട്ടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം: നോക്കുകുത്തിയായി സോളാർ ബോട്ടുകൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഫുട്ബോൾ മൈതാനത്ത് വിസ്മയമായി യദു കൃഷ്ണൻ

ഫുട്ബോൾ മൈതാനത്ത് വിസ്മയമായി യദു കൃഷ്ണൻ
2025 ൽ തേജസ് റസിഡൻസ് അസോസിയേഷൻ നടത്തിയ ഫുട്ബോൾ ടൂർണമെൻ്റിൽ ബെസ്റ്റ് പ്ലെയർ അവാർഡ് സി.കെ. ആശ എം.എൽ.എയിൽ നിന്ന് യദുകൃഷ്ണൻ ഏറ്റുവാങ്ങുന്നു

വൈക്കം: കേരളത്തിന്റെ ഫുട്ബോൾ ഭാവി വാഗ്ദാനങ്ങളെ കണ്ടത്താൻ സംസ്ഥാന തലത്തിൽ നടന്ന ഫുട്ബോൾ ക്യാമ്പിലേക്ക് വൈക്കം സ്വദേശിയും വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ആശ്രമം സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ പന്ത്രണ്ടുകാരൻ യദു കൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തിയ കഠിനമായ ട്രയൽസുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഈ കൊച്ചു മിടുക്കൻ തന്റെ സ്ഥാനം ഉറപ്പിച്ചത്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 കുട്ടികളിൽ നിന്ന് അവസാന 21 പേരിൽ ഒരാളായാണ് യദു തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ റെഡ് സ്റ്റാർ അക്കാദമിയിലാണ് യദുവിൻ്റെ തുടർ പരിശീലനം. മികച്ച പരിശീലകർക്ക് കീഴിൽ വിദഗ്ധ പരിശീലനം നേടാൻ ഈ ക്യാമ്പ് യദുവിന് അവസരമൊരുക്കും. യദു കൃഷ്ണന്റെ ഈ നേട്ടത്തിൽ കായിക പ്രേമികളും നാട്ടുകാരും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ക്യാമ്പുകളിൽ മികച്ച പ്രകടനം തുടരുന്നതിനായി കഠിന പരിശീലനത്തിലാണ് യദു.

മൈതാനത്തെ വേഗതയും കൃത്യതയാർന്ന പാസിംഗും പന്തിനുമേലുള്ള നിയന്ത്രണവുമാണ് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ യദുവിനെ സഹായിച്ചത്. വരാനിരിക്കുന്ന സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിലും ദേശീയ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിക്കാനുള്ള വലിയൊരു ചുവടുവെപ്പാണ് ഈ സെലക്ഷൻ. സ്ക്കോളർഷിപ്പോടെ യദുവിൻ്റെ തുടർ പരിശീലനത്തിനും പഠനത്തിനും ഇതോടെ വഴിയൊരുങ്ങും.

യദുവിന്റെ കഠിനാധ്വാനത്തിനും ഫുട്ബോളിനോടുള്ള അഭിനിവേശത്തിനുമുള്ള അംഗീകാരമാണിത്. മികച്ച പരിശീലനം കൂടി ലഭിക്കുന്നതോടെ കേരള ഫുട്ബോളിലെ മികച്ച താരമായി മാറാൻ അവന് സാധിക്കുമെന്ന് യദുവിന്റെ ആദ്യ പരിശീലകനും വൈക്കം എലൈറ്റ് ഫുട്ബോൾ അക്കാദമി കോച്ചുമായ ആഷിക് പറഞ്ഞു.

തേജസ് നഗർ റസിഡൻസ് അസോസിയേഷൻ കഴിഞ്ഞ വർഷം വേനലവധിക്ക് നടത്തിയ ഫുട്ബോൾ ക്യാമ്പിലൂടെയാണ് യദുവിൻ്റെ കഴിവ് കോച്ച് കൂടിയായ ആഷിക് കണ്ടെത്തിയത്. വൈക്കം തെക്കേ നടയിൽ നെന്മലേഴത്ത് സിജുവിൻ്റേയും രാധികയുടേയും മകനാണ് യദു കൃഷ്ണൻ.