Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ മൂത്തേടത്ത് കാവിലമ്മ മധുരാപുരിയിലേക്ക് യാത്രയായി പക്ഷിപ്പനി: വൈക്കത്ത് കോഴികളുടെ കളളിംഗ് തുടങ്ങി ഓർത്തഡോക്സ് സഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ 4 പേർക്ക് പരിക്ക് സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം മനസ്സിൽ കണിക്കൊന്നകൾ പൂക്കട്ടെ; വിഷു ആശംസകൾ ടാങ്കർ ലോറിയിടിച്ച് മരിച്ചു വിഷു പുലരിക്ക് ഒരു രാവ്, കണിയൊരുക്കാൻ നാട് ചിലപ്പതികാരം പാടി നടയടക്കും; കാവിന് കാവൽ ഇനി ഭൂതഗണങ്ങൾ സംഘടിത മതവിഭാഗങ്ങൾ രാജ്യത്തെ ഹൈജാക്ക് ചെയ്യുന്നു: വെള്ളാപ്പള്ളി നടേശൻ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ മലയാള സര്‍ഗാത്മകതയെ സ്വാധീനിച്ച എഴുത്തുകാരൻ: ആലങ്കോട് ലീലാകൃഷ്ണൻ വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് ഔദ്യോഗിക മുന്നറിയിപ്പ് തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ മൂത്തേടത്ത് കാവിലമ്മ മധുരാപുരിയിലേക്ക് യാത്രയായി പക്ഷിപ്പനി: വൈക്കത്ത് കോഴികളുടെ കളളിംഗ് തുടങ്ങി ഓർത്തഡോക്സ് സഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ 4 പേർക്ക് പരിക്ക് സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം മനസ്സിൽ കണിക്കൊന്നകൾ പൂക്കട്ടെ; വിഷു ആശംസകൾ ടാങ്കർ ലോറിയിടിച്ച് മരിച്ചു വിഷു പുലരിക്ക് ഒരു രാവ്, കണിയൊരുക്കാൻ നാട് ചിലപ്പതികാരം പാടി നടയടക്കും; കാവിന് കാവൽ ഇനി ഭൂതഗണങ്ങൾ സംഘടിത മതവിഭാഗങ്ങൾ രാജ്യത്തെ ഹൈജാക്ക് ചെയ്യുന്നു: വെള്ളാപ്പള്ളി നടേശൻ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ മലയാള സര്‍ഗാത്മകതയെ സ്വാധീനിച്ച എഴുത്തുകാരൻ: ആലങ്കോട് ലീലാകൃഷ്ണൻ വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് ഔദ്യോഗിക മുന്നറിയിപ്പ് തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി
|
Loading Weather...
Follow Us:

കെ.വി.കനാലിൽ മാലിന്യം നിറയും, ദുരിതവും...

കെ.വി.കനാലിൽ മാലിന്യം നിറയും, ദുരിതവും...
കെ.വി. കനാലിൽ തോട്ടുവക്കം പാലത്തിന് സമീപം മാലിന്യങ്ങൾ അടിഞ്ഞുകൂടിയ നിലയിൽ

വൈക്കം: അപ്പർകുട്ടനാടിന്റെ ജീവനാഡിയാണ്. പക്ഷേ കോട്ടയം-വൈക്കം കനാലെന്ന കെ.വി കനാൽ ഇപ്പോഴത്തെ ചിത്രം ആരുടെയും മനംമടുപ്പിക്കും. നാടിന്റെ നെല്ലറകളിൽ മലിനജലം നിറയ്ക്കുകയാണ് കെ.വി.കനാൽ. കാർഷിക മേഖലയിലെ പ്രതിസന്ധിക്കൊപ്പം സാധാരണ ജനജീവിതവും ദുരിത പൂർണ്ണമാകുന്നു.

കിലോമീറ്ററുകൾ നീളം വരുന്ന കനാലിന്റെ വലിയാനപ്പുഴ മുതൽ വേമ്പനാട്ടുകായൽ വരെയുള്ള ഭാഗം ഏതാണ്ട് പൂർണമായും നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. വൈക്കത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങളേയും നെൽകൃഷിയേയും പ്രളയക്കെടുതികളിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് രാജഭരണകാലത്ത് കെ.വി.കനാലിന്റെ തുടർച്ചയായി കരിയാറിൽ നിന്ന് കായലിലേക്ക് വൈക്കം നഗരത്തിലൂടെ കനാൽ നിർമ്മിച്ചത്. കനാലിന്റെ തീരങ്ങളിൽ ധാരാളം തണൽ മരങ്ങളും നട്ടുപിടിപ്പിച്ചിരുന്നു. കാലപ്പഴക്കത്തിൽ ജീർണ്ണിച്ച് കനാലിലേക്ക് മറിഞ്ഞുവീഴുന്ന വൃക്ഷങ്ങൾ പൂർണമായും നീക്കം ചെയ്യാറില്ല. ഇവയിൽ മറ്റ് മാലിന്യങ്ങളും കൂടി അടിഞ്ഞുകൂടിയതോടെ നീരൊഴുക്ക് ഏതാണ്ട് പൂർണമായും നിലച്ചനിലയാണ്.

മേഖലയിൽ നെൽകൃഷി പ്രതിസന്ധിയിൽ

കെ.വി കനാലിൽ നീരൊഴുക്ക് ഇല്ലാതായതോടെ കല്ലറ, ഉദയനാപുരം, വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലെ 10000 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളിലെ നെൽകൃഷി പ്രതിസന്ധിയിലായി. പാടശേഖരങ്ങളിൽ നിന്ന് പമ്പ് ചെയ്ത് കളയുന്ന മലിനജലം ഒഴുകിപ്പോകാത്തതിനാൽ അത് തന്നെ വീണ്ടും പാടങ്ങളിലേക്ക് കയറ്റി വിടേണ്ട സ്ഥിതിയാണ്. ഇത് നെൽകൃഷിയെ സാരമായി ബാധിച്ചു.

കിഴക്കുനിന്നെത്തുന്ന പെയ്ത്തുവെള്ളം ഒഴുകിപോകാനും സാഹചര്യമില്ല. ഇതോടെ കല്ലറ, മുണ്ടാർ, വടയാർ മേഖലകളിലെ നിരവധി വീടുകൾ വെള്ളത്തിലാണ്. കെ.വി കനാലിൽ മലിനമായത് പ്രദേശത്ത് രോഗസാധ്യത ഇരട്ടിയാക്കി. തോടുകളിൽ മാലിന്യം അടിഞ്ഞത് മത്സ്യതൊഴിലാളികൾക്കും താറാവ് കർഷകർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കെ.വി.കനാലിൽ നീരൊഴുക്കില്ലാത്തത് ഒരു നാടിനെയാകെയാണ് ബാധിക്കുന്നത്. കനാലിലെ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് അധികൃതരുടെ ശ്രദ്ധ പതിയണം.