Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കേരളത്തിൻ്റെ 'ആനവണ്ടി'ക്ക് ഇന്ന് 88-ാം പിറന്നാൾ

കേരളത്തിൻ്റെ 'ആനവണ്ടി'ക്ക് ഇന്ന് 88-ാം പിറന്നാൾ

എസ്. സതീഷ് കുമാർ

തിരുവനന്തപുരം: കവടിയാറിൽ 88 വർഷം മുമ്പ് തുടങ്ങിയ രാജകീയ യാത്രക്കാണ് ഇന്ന് 88 വയസ്സ് തികയുന്നത്. 1938 ഫെബ്രുവരി 20-ന് തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ തുടക്കമിട്ട യാത്ര ഇന്നും കേരളത്തിൻ്റെ സാധാരണക്കാരുടെ യാത്രാമാർഗ്ഗമായി തുടരുന്നു. അപൂർവ്വമായ ഒരു രാജകീയ തുടക്കമായിരുന്നു നമ്മുടെ കെ.എസ്.ആർ.ടി.സിയുടേത്. ഒരു രാജാവ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച സർക്കാർ ബസ് കമ്പനിയാണ് ഇന്നത്തെ നമ്മുടെ കെ.എസ്.ആർ.ടി.സി. ലണ്ടനിൽ നിന്നെത്തിയ ഇ.ജി. സാൾട്ടർ ആയിരുന്നു ആദ്യ യാത്രയുടെ ഡ്രൈവർ. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു കന്നി യാത്ര നടത്തിയ വിശിഷ്ട വ്യക്തികൾ. ഉദ്ഘാടന ദിവസം കവടിയാർ നഗരത്തിലൂടെ 34 ബസ്സുകളുടെ അന്നത്തെ ഘോഷയാത്ര ഇന്നും ചരിത്രത്തിലുണ്ട്. തലമുറകൾ യാത്ര നടത്തി, മലയാളിയുടെ വികാരമായ ആ കെ.എസ്.ആർ.ടി.സി 88 വൽസരങ്ങൾ പിന്നിടുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും