Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം

കോട്ടയം: ജില്ലയിൽ 19.96 കോടി രൂപയുടെ കൃഷി മഴയെടുത്തു. വൈക്കത്ത് 164. 28 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് കണക്ക്

വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം

കോട്ടയം: ജില്ലയിൽ 19.96 കോടി രൂപയുടെ കൃഷി മഴയെടുത്തു. വൈക്കത്ത് 164. 28 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് കണക്ക്. 23.58 ഹെക്ടറിലാണ് വൈക്കത്ത് കൃഷി നശിച്ചത്. നിലവിൽ ഇതുവരെയുള്ള കണക്ക് പ്രകാരം കൂടുതല്‍ കൃഷി നാശമുണ്ടായത് ഏറ്റുമാനൂരിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ജില്ലയില്‍ 19.96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് അഞ്ചു വരെ ജില്ലയിലെ ആദ്യഘട്ട വിലയിരുത്തലിലാണ് ഈ കണക്ക്.

വിശദമായ കണക്കെടുപ്പ് നടത്തി വരികയാണെന്നും കൃഷിനാശം നേരിട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിനു തോമസ് അറിയിച്ചു. ആകെ 1086.21 ഹെക്ടര്‍ പ്രദേശത്തെ കൃഷിയെ മഴ ബാധിച്ചു. 5827 കര്‍ഷകരുടെ വിളകളാണ് നശിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തത് ഏറ്റുമാനൂര്‍ ബ്ലോക്കിലാണ്. ഇവിടെ 1295 കര്‍ഷകരുടെ 617.26 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 971.55 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടുത്തുരുത്തി ബ്ലോക്കില്‍ 687 കര്‍ഷകരുടെ 291.83 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. നഷ്ടം 484.12 ലക്ഷം രൂപ.
മറ്റു ബ്ലോക്കുകളിലെ കൃഷിനാശത്തിന്റെ വിവരങ്ങള്‍

ബ്ലോക്ക്, കൃഷി നാശമുണ്ടായ സ്ഥലവിസ്തൃതി, കര്‍ഷകരുടെ എണ്ണം, തുക എന്ന ക്രമത്തില

ഈരാറ്റുപേട്ട: 23.33 ഹെക്ടര്‍, 1183 കര്‍ഷകര്‍, 106.82 ലക്ഷം

വൈക്കം: 23.58 ഹെക്ടര്‍,575കര്‍ഷകര്‍,164.28 ലക്ഷം

മാടപ്പള്ളി: 10.04 ഹെക്ടര്‍,137കര്‍ഷകര്‍,45.73 ലക്ഷം

കാഞ്ഞിരപ്പള്ളി: 5.98 ഹെക്ടര്‍,289 കര്‍ഷകര്‍,33.15 ലക്ഷം

പള്ളം: 8.30 ഹെക്ടര്‍,187കര്‍ഷകര്‍,17.71 ലക്ഷം

പാമ്പാടി: 37.90 ഹെക്ടര്‍,616കര്‍ഷകര്‍, 22.57 ലക്ഷം

ഉഴവൂര്‍: 39.54 ഹെക്ടര്‍,206 കര്‍ഷകര്‍, 31.33 ലക്ഷം

ളാലം: 17.75 ഹെക്ടര്‍,248 കര്‍ഷകര്‍, 58.90 ലക്ഷം

വാഴൂര്‍: 10.70 ഹെക്ടര്‍,404 കര്‍ഷകര്‍, 60.52 ലക്ഷം

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും