നെഹ്രു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
എസ്. സതീഷ്കുമാർ
ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. പുന്നപ്ര സ്വദേശി ഹരിൺ തയ്യാറാക്കിയ വള്ളം തുഴയുന്ന വേഴാമ്പൽ ആണ് ഇത്തവണത്തെ ആലപ്പുഴ വള്ളംകളി ഭാഗ്യചിഹ്‌നം. കെ.സി. വേണുഗോപാൽ എം.പി ചലച്ചിത്രതാരം ഭാമയ്ക്ക് നൽകി ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു.
ആലപ്പുഴ പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം വള്ളം തുഴയുന്ന വേഴാമ്പൽ ആണ്. ചടങ്ങിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു. 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്ന നിർണയവുമായി ബന്ധപ്പെട്ട് 148 എൻട്രികളാണ് ലഭിച്ചത്. പുന്നപ്ര പുത്തൻവെളിയിൽ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തിൽ വിജയിയായത്. മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ അപ്ലൈഡ് ആർട്സ് ലെക്ചറർമാരായ കെ.എ. ഷാഖിർ, വി.എം. ബിനോയി, ആർട്ടിസ്‌റ്റ് സതീഷ് വാഴവേലിൽ എന്നിവരായിരുന്നു ഭാഗ്യചിഹ്നത്തിന്റെ വിധികർത്താക്കൾ.
Comments ()