Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

നേരേകടവ്-ഉദയനാപുരം റോഡ് വീതികൂട്ടണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത്

എസ്. സതീഷ്കുമാർ

നേരേകടവ്-ഉദയനാപുരം റോഡ് വീതികൂട്ടണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത്

വൈക്കം: മാക്കേക്കടവ്-നേരേകടവ് പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാവുന്നതിനൊപ്പം നേരെകടവ്- ഉദയനാപുരം റോഡ് വീതി കൂട്ടി അനുയോജ്യമായ ഗതാഗതസൗകര്യം ഒരുക്കണമെന്ന് ആവശ്യം. ഉദയനാപുരം പഞ്ചായത്ത് ആണ് ഈ ആവശ്യവുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഓഫിസിനും പൊതുമരാമത്ത് വകുപ്പ്മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇമെയിൽ വഴി നിവേദനം നൽകിയത്. നിലവിൽ നേരേ കടവ് മുതൽ ഉദയനാപുരം വരെയുള്ള പൊതുമരാമത്ത് വകുപ്പ് റോഡ് ഇരുചക്ര വാഹന യാത്ര അപകടകരമാകും വിധം തകർന്ന നിലയിലാണ്.

തോടരുകിലൂടെയാണ് ഈ തകർന്ന റോഡ് എന്നതും ഗുരുതര അപകടസാധ്യതയാണ് ഉയർത്തുന്നത്. എന്നാൽ
ഈ റോഡ് വീതികൂട്ടി സ്ഥലം എടുത്ത് പണിയുന്നതിന് രണ്ടു കോടി രൂപ മാത്രമാണ് ബജറ്റിൽ അനുവദിച്ചത് എന്നാണ് ഉദയനാപുരം പഞ്ചായത്ത് ഭരണസമിതിയുടെ പരാതി.

ഉദയനാപുരം പഞ്ചായത്ത് നൽകിയ നിവേദനത്തിൽ പറയുന്നത്

നേരെകടവ്-മാക്കേക്കടവ് പാലം തുറക്കുന്നതോടെ തുറവൂർ-പമ്പ ഗതാഗത പാതയിലൂടെ വലിയ തോതിലുള്ള യാത്ര സൗകര്യമാണ് ജനങ്ങൾക്ക് ലഭ്യമാകുന്നത്. തുറവൂരിൽ നിന്നും മാക്കേക്കടവ് വരെയുള്ള ഭാഗവും ഉദയനാപുരം മുതൽ പമ്പ വരെയുള്ള റോഡും വീതി കൂടിയ മെച്ചപ്പെട്ട യാത്രാ സൗകര്യവുമുള്ള റോഡാണ്. എന്നാൽ നേരേകടവ് മുതൽ ഉദയനാപുരം വരെയുള്ള റോഡിന് വീതി കൂട്ടുന്നതിന് ഭൂമി പൊന്നും വിലയ്ക്ക് എടുക്കേണ്ടതായിട്ടുണ്ട്. കൂടുതൽ തുക അനുവദിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഇനിയും ജനങ്ങൾ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. കുറഞ്ഞത് 10 കോടി രൂപയെങ്കിലും അനുവദിക്കാൻ സർക്കാർ തയ്യാറാകണം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും