Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ജാഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ജാഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗചികിത്സക്കായി ആരംഭിച്ച നൂതന ഒ.സി.റ്റി സംവിധാനങ്ങളുടെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, അസോ. ഡയറക്ടർമാരായ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ. മാത്യു തുരുത്തിപ്പള്ളിൽ എന്നിവർ സമീപം

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സക്കായി എ.ഐ. സാങ്കേതിക വിദ്യയോടു കൂടിയ നൂതന ഒ.സി.ടി (ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രാഫി) സംവിധാനം കൂടി പ്രവർത്തനം തുടങ്ങി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു.‌
അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള അൾട്രിയോൺ 2 ഒ.സി.ടിയാണ് ആശുപത്രിയിൽ സ്ഥാപിച്ചത്. ഹൃദയത്തിലെ രക്തക്കുഴലുകളുടെ അകത്തെ ഘടനകൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന നേട്ടം. രക്തക്കുഴലിലെ ബ്ലോക്കുകളുടെ സ്വഭാവവും തീവ്രതയും കൃത്യമായി തിരിച്ചറിയാൻ സാധിക്കുകയും ബ്ലോക്കുകൾ ഏത് തരത്തിലുള്ളതാണെന്ന കൃത്യമായ വിവരവും ഒ.സി.ടി പരിശോധനയിലൂടെ ലഭ്യമാകും. ഇതിനാൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾക്കു എ.ഐ. സാങ്കേതികവിദ്യയിലൂടെ കൂടുതൽ കൃത്യതയോടെ ഇമേജിംഗ് നടത്താനും സ്റ്റെന്റുകൾ സ്ഥാപിക്കുന്നത് കൂടുതൽ കൃത്യമാക്കാനും സാധിക്കും. നിലവിൽ 24*7 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക കാത്ത് ലാബ് സൗകര്യങ്ങളും മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ്.
ഏറ്റവും ഉന്നതനിലവാരത്തിലുള്ള ഹൃദ്രോഗ ചികിത്സ മാർ സ്ലീവാ മെഡിസിറ്റിയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒ.സി.ടി സംവിധാനം കൂടി ആരംഭിച്ചിരിക്കുന്നതെന്നു വെഞ്ചരിപ്പ് നിർവ്വഹിച്ച ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് ഒ.സി.ടിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ. മാത്യു തെക്കേൽ, ഫിനാൻസ് മെറ്റീരിയൽസ് വിഭാഗം അസോ.ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ആശുപത്രി ഓപ്പറേഷൻസ്, പ്രൊജക്ട്സ്, ലീഗൽ ആൻഡ് ലെയ്സൺ അസോ.ഡയറക്ടർ റവ.ഫാ. ജോസ് കീരഞ്ചിറ, എച്ച്.ആർ നഴ്സിംഗ് ആൻഡ് അക്കാദമിക്സ് വിഭാഗം അസോ.ഡയറക്ടർ റവ.ഡോ.ംജോസഫ് കരികുളം, ആയുഷ് വിഭാഗം അസോ.ഡയറക്ടർ റവ.ഫാ. മാത്യു ചേന്നാട്ട്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ്, ഐ.ടി അസോ.ഡയറക്ടർ റവ.ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ. പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി.എൻ, കാർഡിയാക് സയൻസസ് വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ബിബി ചാക്കോ ഒളരി, ഡോ. രാജീവ് എബ്രഹാം, കാർഡിയാക് തൊറാസിക് ആൻഡ് വാസ്കുലാർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കൃഷ്ണൻ സി. തുടങ്ങിയവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും