പശ്ചിമ ബംഗാൾ നിയമസഭ ഗവർണർ പിരിച്ചു വിട്ടു
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ ഗവർണർ പിരിച്ചു വിട്ടു. കാലാവധി തിരുന്ന സാഹചര്യത്തിലാണ് ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിട്ടത്. അതേസമയം മമത ബാനർജി രാജിവയ്ക്കാൻ തയ്യാറായിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ 207 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരം പിടിച്ചെങ്കിലും മമത ഒഴിയാൻ തയ്യാറാകാത്തത് വലിയ പ്രതിസന്ധിയാണ് ബംഗാളില്‍ സൃഷ്ടിക്കുന്നത്. ശനിയാഴ്ച ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മമത രാജിയ്ക്ക് തയ്യാറാകാതെ നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നാണ് മമതയുടെ നിലപാട്. ഗവർണർ തന്നെ പുറത്താക്കട്ടെ എന്നാണ് മമതയുടെ വാദം. വെള്ളിയാഴ്ച ഗവർണർ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം.
Comments ()