Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

രാജപ്രൗഡിയോടെ തലയുയര്‍ത്തി അഞ്ചല്‍പ്പെട്ടി

രാജപ്രൗഡിയോടെ തലയുയര്‍ത്തി അഞ്ചല്‍പ്പെട്ടി

ചരിത്രമുറങ്ങുന്ന ക്ഷേത്രനഗരിയില്‍ ചരിത്രത്തിന്റെ ശേഷിപ്പുകളുമായി ഒരു അഞ്ചല്‍പ്പെട്ടി.
അഞ്ചല്‍പ്പെട്ടിയും അഞ്ചലോട്ടക്കാരനും നാട്ടുകാരുടെ ഓര്‍മ്മയില്‍ നിന്ന്‌ മാഞ്ഞെങ്കിലും ഇന്നും രാജകീയപ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്‌ വൈക്കം നഗരമധ്യത്തില്‍ പോസ്‌റ്റാഫീസിനു സമീപമുള്ള അഞ്ചല്‍പ്പെട്ടി. അഞ്ചല്‍ ശിപ്പായിമാര്‍ കത്തുകള്‍ കൈമാറിയിരുന്ന കാലത്ത്‌ തിരുവിതാംകൂര്‍ രാജാവിന്റെ ഉത്തരവുപ്രകാരം നിര്‍മ്മിച്ചതാണ്‌ അഞ്ചടി ഉയരവും ഉരുക്കില്‍ തീര്‍ത്തതുമായ ഈ അഞ്ചല്‍പ്പെട്ടി. ഇതിനുമുകളിലയി തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖും സ്ഥാപിച്ചിട്ടുണ്ട്‌.
പിന്നീട്‌ എത്രയോ സമരങ്ങള്‍ക്കും, രാഷ്‌ട്രീയപ്രഖ്യാപനങ്ങള്‍ക്കും ഈ അഞ്ചല്‍പ്പെട്ടിയും പരിസരവും മൂകസാക്ഷിയായി. സമ്മേളനങ്ങളുടെയും, മീറ്റുങ്ങുകളുടെയും സ്ഥിരം വേദിയായ ഇവിടം അങ്ങനെ അഞ്ചലാപ്പീസ്‌ മൈതാനം എന്ന്‌ അറിയപ്പെട്ട്‌ തുടങ്ങി. പി. കൃഷ്‌ണപിള്ള, എ.കെ.ജി, ഇ.എം.എസ്‌, എം.എന്‍. ഗോവിന്ദന്‍, ആര്‍. ശങ്കര്‍, ടി.കെ. മാധവന്‍, സി. അച്യുതമേനോന്‍, ഇ.കെ. നയനാര്‍, കെ. കരുണാകരന്‍... എണ്ണിയാലൊടുങ്ങാത്ത പ്രഗത്ഭരുടെ പ്രസംഗങ്ങളും ഈ അഞ്ചല്‍പ്പെട്ടിക്ക്‌ സമീപമായിരുന്നു.
രാജഭരണകാലത്തിന്റെ അപൂര്‍വ്വം ശേഷിപ്പുകളില്‍ ഒന്നായ അഞ്ചല്‍പ്പെട്ടി സംരക്ഷിക്കാന്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല. അഞ്ചല്‍പ്പെട്ടിയം പരിസരവും സംരക്ഷിത സ്‌മാരകം ആക്കണമെന്നാണ്‌ സാമൂഹ്യപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം. മൊബൈല്‍ ഫോണും, ഇ-മെയിലും കത്തെഴുത്ത്‌ ഇല്ലാതാക്കിയിട്ടും ഇവിടെ, നഗരമധ്യത്തില്‍ തന്റെ പുതുതലമുറയുടെ സമീപം രാജപ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്‌ ചരിത്രത്തിന്റെ മൂകസാക്ഷി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും