അഞ്ച് വയസിൽ ഒന്നാം ക്ലാസ് പ്രവേശനം സാധ്യമാകുന്നത് ഈ വർഷം കൂടി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസു കളിലേക്കുള്ള പ്രവേശനം മേയ് രണ്ട് മുതൽ തുടങ്ങും. പരീക്ഷ റിസൾട്ടുകളുടെ പട്ടിക മേയ് രണ്ടിന് സ്‌കൂളുകളിൽ പ്രസിദ്ധീകരി ക്കും. ഓരോ വിഷയത്തിനും 30% മാർക്കു ലഭിക്കാത്തവർക്ക് ഈമാസം അവസാനം വീണ്ടും പരീക്ഷ നടത്തി അവരെക്കൂടി ഉൾപ്പെടുത്തിയാകും പട്ടിക. പ്രവേശന സമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാനാവാത്ത കുട്ടികൾക്കും താൽക്കാലിക പ്രവേശനം നൽകും. ഇതര സംസ്‌ഥാനക്കാരായ കു ട്ടികൾ ഉൾപ്പെടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും അത് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്.

പ്രവേശന പരീക്ഷ നടത്താൻ പാടില്ല
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ഈവർഷം കൂടി അഞ്ച് വയസ്സായിരിക്കും. അടുത്ത അധ്യയന വർഷം മുതൽ 6 വയസ്സ് ആയിരിക്കും കുറഞ്ഞ പ്രായം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സാണെങ്കിലും കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് സംസ്ഥാനത്ത് ഇതുവരെ അഞ്ച് വയസ്സായി തുടർന്നത്. വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളിൽനിന്ന് ഒരു തരത്തിലുള്ള ഫീസും ഈടാക്കരുത്. 9,10 ക്ലാസുകളിലെ കുട്ടിക ളിൽനിന്ന് സർക്കാർ നിർദേശിക്കാത്ത ഫീസോ പണമോ ഈടാക്കാൻ പാടില്ല. പി.ടി.എ ഫണ്ടിന്റെ കാര്യത്തിലും ഇതു ബാധകമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടുടെയാണ് ഈ അറിയിപ്പ്.
Comments ()