Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി എഴുന്നള്ളിപ്പ്

വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി എഴുന്നള്ളിപ്പ്
കുംഭാഷ്ടമി ദിവസം വൈകിട്ട് ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും കിഴക്കോട്ട് എഴുന്നളളുന്നു

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി ദിനത്തിൽ ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും കിഴക്കോട്ട് എഴുന്നള്ളി.

0:00
/1:13

കാർഷിക വിളവെടുപ്പ് കാലത്ത് കൃഷിയിടങ്ങൾ സന്ദർശിച്ച് ക്ഷേമ അന്വേഷണത്തിനായാണ് അച്ഛനും മകനും കൂടി കിഴക്കോട്ട് എഴുന്നള്ളുന്നത് എന്നാണ് വിശ്വാസം. വൈകിട്ടോടെ ഉദയനാപുരത്തപ്പൻ മഹാദേവക്ഷേത്രത്തിലേക്ക് എഴുന്നള്ളി. തുടർന്നാണ് രണ്ട് ദേവൻമാരുടേയും കള്ളാട്ട്ശ്ശേരിക്കുള്ള കിഴക്കോട്ട് എഴുന്നള്ളിപ്പ് നടന്നത്. വാഴമന കൊട്ടാരം, കൂർക്കശ്ശേരി കൊട്ടാരം, കള്ളാട്ടുശ്ശേരി എന്നിവിടങ്ങളിൽ ഇറക്കി എഴുന്നള്ളിപ്പും പൂജയും വിശേഷാൽ നിവേദ്യവും നടത്തി രാത്രിയാണ് തിരിച്ച് എഴുന്നള്ളത്ത്. ആറാട്ട് കുളങ്ങര, മുരിയൻ കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ ആഘോഷപൂർവ്വമായ എതിരേൽപ്പ് നടക്കും. അർദ്ധരാത്രിയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുന്നതോടെ വലിയ വിളക്കും വലിയ കാണിക്കയും നടക്കും. പ്രദക്ഷിണം പൂർത്തിയാക്കി മകൻ അച്ഛനോട് വിട പറയുന്നതോടു കൂടിയാണ് മാശി അഷ്ടമി എന്നു കൂടി അറിയപ്പെടുന്ന കുംഭാഷ്ടമിക്ക് സമാപനമാവുന്നത്. പുലർച്ചെ ക്ഷേത്രത്തിൽ അഷ്ടമി ദർശനം നടന്നു. ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി കൂടാതെയുള്ള കുംഭമാസത്തിലെ അഷ്ടമി പ്രദേശവാസികളുടെ ആഘോഷമായി കൂടിയാണ് കണക്കാക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും