Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് വിമാന കമ്പനികൾ വാല്‍പ്പാറ വാഹനാപകടം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി തൃശൂർ പൂരത്തിന് തിങ്കളാഴ്ച്ച കൊടിയേറും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ  തിങ്കളാഴ്ച മുതൽ തുറക്കും വാൽപ്പാറയിൽ വാൻമറിഞ്ഞ് അപകടം; 9 മരണം പോലീസിനെതിരെ പരാതിയുമായി വൈക്കം നഗരസഭ വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് വിമാന കമ്പനികൾ വാല്‍പ്പാറ വാഹനാപകടം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി തൃശൂർ പൂരത്തിന് തിങ്കളാഴ്ച്ച കൊടിയേറും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ  തിങ്കളാഴ്ച മുതൽ തുറക്കും വാൽപ്പാറയിൽ വാൻമറിഞ്ഞ് അപകടം; 9 മരണം പോലീസിനെതിരെ പരാതിയുമായി വൈക്കം നഗരസഭ വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വാല്‍പ്പാറ വാഹനാപകടം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി

വാല്‍പ്പാറ വാഹനാപകടം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി

പൊള്ളാച്ചി: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയില്‍ പൂർത്തിയാക്കി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയില്‍ നിന്ന് മൃതദേഹങ്ങളുമായി ആംബുലൻസുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒൻപത് ആംബുലൻസുകളും ഒന്നിച്ചാണ് പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടത്. ഇന്ന് മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിലാണ് പൊതുദർശനം. പൊതുദർശനത്തിനു ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. അർദ്ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്‍മോർട്ടം പുലർച്ചെ നാലുമണിയോടെയാണ് പൂർത്തിയായത്.

പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി. അജിത (54), അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ (43), ആശ( 41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിൻറെ ഭാര്യ റുഖിയ(39), സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകൻ ഹിഷാം (12), സമീപ സ്‌കൂളായ ജി.യു.പിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്.

കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍.പി സ്‌കൂളില്‍ നിന്ന് യു.പി സ്കൂളിലേക്ക് മാറിയത്. താൻ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവർ ഒപ്പം കൂടുകയായിരുന്നു.

പൊതുദർശനത്തിനുശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബർ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലില്‍ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനില്‍ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും.ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ർ സ്ഥാനില്‍ സുഹറ, മകൻ ഹിഷാം എന്നിവരെ ഖബറടക്കും.

പൊതുദർശനത്തിനുശേഷം അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.