Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

വെള്ളൂർ ബാങ്ക് തട്ടിപ്പ്: ഇ.ഡി അന്വേഷണം, നോട്ടീസ് നൽകി

എസ്. സതീഷ്കുമാർ

വെള്ളൂർ ബാങ്ക് തട്ടിപ്പ്: ഇ.ഡി അന്വേഷണം, നോട്ടീസ് നൽകി

വെള്ളൂർ: വെള്ളൂർ സഹകരണ ബാങ്കിലെ 38 കോടിയിലധികം സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയ കാലയളവിലെ ഭരണസമിതി അംഗങ്ങൾക്ക് ഇ.ഡി നോട്ടീസ്.

1999 മുതൽ 2018 വരെയുള്ള കാലയളവിൽ ബാങ്ക് ഭരിച്ചിരുന്ന നാല് ഭരണ സമിതികളുടെ കാലത്താണ് 38 കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. ഇതിൽ അന്നത്തെ ജീവനക്കാർ അടക്കം 26 ഓളം പേർക്കാണ് ഇ.ഡി ഉദ്യോഗസ്ഥൻ വെള്ളൂർ ബാങ്കിൽ എത്തി നോട്ടീസ് കൈമാറിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിൽ ചിലർ മരണപ്പെട്ടിരുന്നു. 27ന് കോഴിക്കോട് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ ഏത് പരാതിയിലാണ് ഇ.ഡി അന്വേഷണവും നോട്ടീസും എന്നു വ്യക്തമല്ല. അക്കാലത്തെ ഭരണ സമിതി അംഗങ്ങൾ വെള്ളൂർ സഹകരണ ബാങ്കിലെത്തി നോട്ടീസ് കൈപ്പറ്റി.

തട്ടിപ്പിൽ തുക തിരിച്ചടച്ചവർക്കടക്കം നോട്ടീസ് നൽകിയതായാണ് സൂചന. ശാരീരിക അവശതയിലായ ചിലർക്ക് വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയത്. ഇന്ന് ഉച്ചയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥൻ വെള്ളൂരിലെ ബാങ്കിലെത്തി നോട്ടീസ് കൈമാറിയത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും