Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

വിഡിയോ പോസ്‌റ്റ് ചെയ്ത‌ ശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു

വിഡിയോ പോസ്‌റ്റ് ചെയ്ത‌ ശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു

തിരുവനന്തപുരം: വിളവൂർക്കലിൽ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്‌റ്റ് ചെയ്ത‌ ശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻ വില്ല ഗാർഡൻസിൽ പ്രദീപ് ആണ് ആത്മഹത്യ ചെയ്തത്. അപകടത്തിൽപ്പെട്ട് കഴിഞ്ഞ ഒന്നര മാസമായി പ്രദീപ് ചികിത്സയിലായിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇട്ട ശേഷം കാർപോർച്ചിൽ തൂങ്ങി മരിക്കുകയായിരുന്നു. രണ്ടാം ഭാര്യയും അമ്മയും വർക്ക് ഷോപ്പ് ഉടമയും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ആത്മഹത്യക്ക് മുമ്പായി പറയുന്നത്. ചികിൽസയിലിരിക്കെ ഭാര്യ ഒരു തരത്തിലും സഹായിച്ചില്ലെന്നു പറയുന്നു. പിതാവിനോട് മാപ്പ് ചോദിക്കുന്നുമുണ്ട്. തച്ചോട്ട് കാവിൽ ഹോട്ടൽ നടത്തുകയായിരുന്ന പ്രദീപിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും ആത്മഹത്യാ കുറിപ്പിലുണ്ട്. ഫോൺ തുറക്കേണ്ട മാതൃകയും പണം കൊടുക്കാനുള്ളവരുടെ പട്ടികയും രേഖപ്പെടുത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും