Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

ബാങ്കിൻ്റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി

ബാങ്കിൻ്റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി

കടുത്തുരുത്തി: കേരള ബാങ്കിൻ്റെ ജപ്തി നോട്ടീസ് കിട്ടിയതിനെ തുടർന്ന് ഗൃഹനാഥൻ വിഷം കഴിച്ച് മരിച്ചതായി പരാതി. കടുത്തുരുത്തി ഞീഴുർ മംഗലത്ത് കരോട്ട് സാജു തോമസ് എന്ന 58 കാരനാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. മരം കയറ്റ തൊഴിലാളിയായിരുന്നു. മക്കളുടെ പഠനാവശ്യത്തിനും വീട് നിർമ്മാണത്തിനും ആയിട്ടായിരുന്നു സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായതിനാൽ വായ്പ അടയ്ക്കാൻ സാധിക്കാതെ വരികയായിരുന്നു. ഇതോടെ നാല്പത് ലക്ഷത്തോളം രൂപ ബാങ്കിൽ കുടിശ്ശികയായി. തുടർന്നാണ് ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ടു പോയത്. 16 സെൻറ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനായി ബാങ്ക് അഭിഭാഷക കമ്മീഷൻ നോട്ടീസ് കഴിഞ്ഞ ദിവസം അയച്ചിരുന്നു. ശനിയാഴ്ച ബാങ്ക് അധികൃതർ വീട്ടിലെത്തുന്നതിന് തൊട്ടു മുമ്പാണ് സാജുവിനെ വീടിന് സമീപം കീടനാശിനി കഴിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്. 2014 നും അതിനും മുമ്പുമായി 15 ലക്ഷത്തോളം രൂപയാണ് 16 സെൻറ് സ്ഥലം പണയപ്പെടുത്തി സാജുവിന്റെ പേരിലും ഭാര്യയുടെയും മാതാവിൻറെയും സഹോദരന്റെയും പേരിലുമായി വായ്പ എടുത്തിരുന്നത്. എന്നാൽ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നിയമപരമായ നടപടി ക്രമങ്ങളാണ് നടത്തിയതെന്നും ബാങ്ക് അറിയിച്ചു. ജപ്തി നോട്ടീസ് കിട്ടിയതിന്റെ മനോവിഷമത്തിലാണ് സാജു വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് എന്നാണ് വീട്ടുകാരുടെ പരാതി. സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് തുരുത്തിപ്പള്ളി സെൻറ് ജോൺസ് പള്ളിയിൽ നടക്കും

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും