Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

ദേശഗുരുതിക്ക് കാൽനാട്ടി

ദേശഗുരുതിക്ക് കാൽനാട്ടി
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്ത് ദേശഗുരുതിയുടെ കാൽ നാട്ടുകർമ്മം തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നപ്പോൾ

ആർ. സുരേഷ്ബാബു

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്ത് ദേശ ഗുരുതിയുടെ കാൽനാട്ടു കർമ്മം നടന്നു. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി, തീയാട്ട് ആചാര്യൻ തെക്കെടത്ത് ശശിധര ശർമ്മ എന്നിവർ കാർമ്മികത്വം വഹിച്ചു. ഊരാഴ്മക്കാരായ ഇണ്ടംതുരുത്തിൽ മന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂർ മന വിഷ്ണു നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി, മുരളിധരൻ നമ്പൂതിരി, മേൽശാന്തി ജയചന്ദ്രൻ പോറ്റി കീഴ്ശാന്തി കണ്ണൻ പോറ്റി, എന്നിവർ നേതൃത്വം നല്കി.

ആചാരപ്രകാരം വൃക്ഷം മുറിച്ചു

വടക്കുപുറത്ത് ദേശഗുരുതിയുടെ കാൽ നാട്ടിനുള്ള വൃക്ഷം ഭക്തർ ആഘോഷ പൂർവം ക്ഷേത്രത്തിലെത്തിച്ചപ്പോൾ

വടക്കുപുറത്ത് ദേശഗുരുതിക്ക് കാൽനാട്ടാൻ തെക്കേനട ഇണ്ടംതുരുത്തിൽ ദേവി ക്ഷേത്രത്തിന് സമീപമുള്ള ശ്രീനിവാസിൽ ശ്രീനിവാസന്റെ പുരയിടത്തിൽ നിന്നാണ് ലക്ഷണമൊത്ത വൃക്ഷം നിലം തൊടാതെ മുറിച്ചെടുത്തത്. മൂന്ന് മീറ്റർ നീളവും 35 ഇഞ്ച് വണ്ണവുമുള്ള വൃക്ഷം മുറിക്കുന്നതിന് അവകാശി ചെമ്മനത്തുകര വട്ടവേലിൽ രാധാകൃഷ്ണൻ ആചാരി ആചാര്യനായി.

പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ

ആചാരപ്രകാരം മുറിച്ചെടുത്ത വൃക്ഷം അലങ്കരിച്ച വാഹനത്തിൽ മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നൽകിയ വരവേല്പിന് ശേഷം വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് മൂത്തേടത്തുകാവ് ഭഗവതിയുടെ സന്നിധാനത്ത് എത്തിച്ചു. അലങ്കാര ഗോപുരത്തിൽ ആചാരമനുസരിച്ച് എതിരേറ്റ് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷമാണ് കാൽനാട്ടിയത്. 

വടക്കു പുറത്ത് പാട്ടിന്റെ സമാപനമായി വടക്കു പുറത്ത് ദേശഗുരുതി

വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന വടക്കുപുറത്ത് പാട്ടിന്റെ സമാപനമായി  മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടത്തുന്നതാണ് വടക്കുപുറത്ത് ദേശഗുരുതി. കാൽ നാട്ടിയ വൃക്ഷത്തിന് മുന്നിൽ ദീപം തെളിച്ചു. വടക്കുപുറത്ത് ഗുരുതി തീരുന്നത് വരെ വിളക്ക് അണയാതെ സൂക്ഷിക്കും. കാൽ നാട്ടിയതോടെ ക്ഷേത്രത്തിൽ രാവിലെ 8 ന് പന്തീരായിരം പുഷ്പാഞ്ജലി, വൈകിട്ട് 7 ന്  തെക്കുപുറത്ത് ഗുരുതി, 8 ന് തീയാട്ട്, എന്നിവ നടത്തും.    

ദേശഗുരുതി ഫെബ്രു. 6 ന്

ദേശഗുരുതി ഫെബ്രുവരി 6 നാണ്. 64 ഖണ്ഡങ്ങൾ വീതം നാലു തടങ്ങൾ ചേർത്താണ് വടക്കുപുറത്ത് ഗുരുതിക്കായി  തടം ഒരുക്കുന്നത്. തീയാട്ട് വേഷത്തിൽ തീയാട്ട് ആചാര്യനാണ് വടക്കുപുറത്ത് ഗുരുതി നടത്തുന്നത്. ഗുരുതിയുടെ ഭാഗമായി 12 ദിവസം പുഷ്പാഭിഷേകം,  താലപ്പൊലി, വണിക വൈശ്യ സംഘത്തിന്റെ വിൽപ്പാട്ട്, വടക്കുപുറത്ത് പാട്ട് എന്നിവയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും