Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

ഗണേശ വിഗ്രഹ നിമഞ്ജനത്തിന് ഒരുങ്ങി വൈക്കം

ഗണേശ വിഗ്രഹ നിമഞ്ജനത്തിന് ഒരുങ്ങി വൈക്കം
വിനായക ചതുർത്ഥി ആഘോഷത്തിനുള്ള ഗണേശ വിഗ്രഹം ശില്പി സ്ഥപതി കൃഷ്ണകുമാർ കേരള വർമ്മ ഒരുക്കുന്നു

വൈക്കം: വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് വൈക്കം ഗൗഡ സരസ്വത ബ്രാഹ്മണ സമാജത്തിൻ്റെ നേതൃത്വത്തിൽ ഗണേശ വിഗ്രഹം വേമ്പനാട് കായലിൽ നിമഞ്ജനം ചെയ്യും. ശില്പി സ്ഥപതി കൃഷ്ണകുമാർ കേരള വർമ്മയാണ് കഴിഞ്ഞ 28 വർഷമായി ഇതിനുള്ള വിഗ്രഹം തയാറാകുന്നത്. കളിമണ്ണിൽ വിവിധ വർണ്ണങ്ങളിൽ ഏകദേശം മൂന്നു അടി ഉയരമുള്ള വിഗ്രഹമാണ് ഒരുക്കുന്നത്. പീഠത്തിലിരിക്കുന്ന രൂപത്തിൽ ഒരു ക്കുന്ന വിഗ്രഹത്തിൽ മുത്തുമാലയും മറ്റ് അലങ്കാരങ്ങളും ഉണ്ടാകും. 26ന് വൈകിട്ട് 7ന് മുരിയംകുളങ്ങരയിലുള്ള സമാജം ഹാളിൽ എത്തിക്കുന്ന ഗണേശ വിഗ്രഹത്തെ സമാജം പ്രസിഡൻ്റ് ഉമേഷ് ഷേണായ്, സെക്രട്ടറി രാമചന്ദ്ര പ്രഭു, കൺവീനർ സുധാകർ നായ്ക്ക്, തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. 27 ന് രാവിലെ 6ന് പ്രാണ പ്രതിഷ്ഠ, 10 ന് ഗണപതി ഹവനം തുടങ്ങിയവ ചടങ്ങുകൾക്ക് ബ്രഹ്മശ്രി തുറവൂർ അനിൽ ഭട്ട് കാർമ്മികത്വം വഹിക്കും. വൈകിട്ട് 7ന് വാദ്യമേളങ്ങളും, നാമജപങ്ങളോടും കൂടി അലങ്കരിച്ച രഥത്തിൽ ഗണേശ വിഗ്രഹം എഴുന്നള്ളിച്ച് ഘോഷയാത്രയായി ബോട്ടുജട്ടിയിൽ എത്തി വേമ്പനാട്ട് കായലിൽ വിഗ്രഹം നിമഞ്ജനം ചെയ്യും. വിഘ്നേശര ആരാധനക്ക് ശേഷം ഭക്തർ വിഗ്രഹം നിമഞ്ജനം ചെയുന്നത്തോടെ ഭഗവാന്റെ ദൈവിക സാന്നിധ്യം പ്രപഞ്ചത്തിലേക്ക് തിരികെ വിടുന്നത്തിന്റെ പ്രതീകമാണെന്ന് വിശ്വാസം. തുടർന്ന് പ്രസാദ വിതരണവും നടക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും