കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്നു വിദ്യാർത്ഥികൾക്ക് മുകളിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞാണ് അപകടം. മൂന്ന് മരണം. രാവിലെ ഏഴ് മണിയോടെ നീലേശ്വരത്ത് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മറിയുകയായിരുന്നു. ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികളടക്കമുള്ളവരുടെ മുകളിലേക്കാണ് ലോറിയും അതിലുണ്ടായിരുന്ന മണ്ണും മറിഞ്ഞത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഔദ്യോഗിക സ്ഥിരീകരണമുണ്ട് മരിച്ചവരിൽ ഒരാൾ നീലേശ്വരം സ്വദേശി ഹരിലാൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് അടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവരെ കൊട്ടാരക്കരയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചില കുട്ടികളുടെ നില അതീവ ഗുരുതരമാണ്.
Comments ()