Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി
|
Loading Weather...
Follow Us:

മഹാദേവക്ഷേത്രത്തിൽ മാലിന്യ കൂമ്പാരം

മഹാദേവക്ഷേത്രത്തിൽ മാലിന്യ കൂമ്പാരം
വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുര നടയിൽ ഉപേക്ഷിച്ച പാദരക്ഷകൾ

ആർ. സുരേഷ്ബാബു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നാലു ഗോപുര നടകളിലും ഉപേക്ഷിച്ച പാദരക്ഷകൾ കൂടി കിടക്കുന്നത് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടാകുന്നു. ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിൽ കൂട്ടിയിട്ടിരിക്കുന്ന പാദരക്ഷകൾ മാറ്റണമെന്ന് ഭക്തരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കഴിഞ്ഞ അഷ്ടമിക്കാലത്ത് ദർശനത്തിയ ഭക്തർ ഉപേക്ഷിച്ച പാദരക്ഷകളാണിത്. തെക്കെ ഗോപുര നട ഒഴികെ മൂന്ന് ഗോപുര നടകളിലും പാദരക്ഷ സൂക്ഷിപ്പു കേന്ദ്രമുണ്ടങ്കിലും പടിഞ്ഞാറെ നടയിലേയും കിഴക്കേ ഗോപുരനടയിലും സൂക്ഷിപ്പു കേന്ദ്രങ്ങൾ നോക്കുകുത്തിയായി നിൽക്കുന്നു.

വൈക്കം ക്ഷേത്രത്തിനകത്ത് മതിലിനോട് ചേർന്ന് പടിഞ്ഞാറെ ഗോപുരത്തിൽ കൂടി കിടക്കുന്ന മാലിന്യം

ക്ഷേത്രത്തിലെ മതിൽക്കെട്ടിനുള്ളിൽ പടിഞ്ഞാറ് ഭാഗത്ത് മാലിന്യ കൂമ്പാരമാണ്. അഷ്ടമിക്ക് ക്ഷേത്രത്തിലെത്തിയ ആനയുടെ തീറ്റാവശിഷ്ടങ്ങളും വിസർജ്യ വസ്തുക്കളും കുന്നുകൂടി കിടക്കുകയാണ്. ക്ഷേത്രത്തിലെ കലാമണ്ഡപത്തോട് ചേർന്ന് മതിലിന് പുറത്തും ചപ്പുചവറുകൾ കൂട്ടിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഒരുക്കിയ താൽക്കാലിക പന്തലിന്റെ അവശിഷ്ടങ്ങളും ക്ഷേത്രവളപ്പിൽ അവിടവിടെയായി കൂട്ടിയിട്ടിട്ടുണ്ട്. അഷ്ടമി കഴിഞ്ഞിട്ട് ആഴ്ചകളായങ്കിലും പാദരക്ഷകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ ഭക്തർ പ്രതിഷേധിച്ചു. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും