Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

മരണത്തിലും മിഴിതുറന്ന് ടീച്ചറമ്മ

മരണത്തിലും മിഴിതുറന്ന് ടീച്ചറമ്മ
ലക്ഷ്മിക്കുട്ടി ടീച്ചർ

എസ്. സതീഷ്കുമാർ

വൈക്കം: നിത്യതയിലലിഞ്ഞാലും ലക്ഷ്മിക്കുട്ടി ടീച്ചറിൻ്റെ കണ്ണുകൾ അടയില്ല. നമ്മെയെല്ലാം കണ്ടുകൊണ്ടേയിരിക്കും. മരണ ശേഷവും നാടിൻ്റെ  ടീച്ചറായ ലക്ഷമിക്കുട്ടിയുടെ കണ്ണുകൾ മിഴിതുറക്കുന്നതിൻ്റെ ധന്യതയിലാണ് ഇടയാഴം ഗ്രാമം. ഇന്ന് പുലർച്ചെ അന്തരിച്ച വൈക്കം ഇടയാഴം വൃന്ദാവനത്തിൽ ലക്ഷ്മിക്കുട്ടി ടീച്ചറുടെ രണ്ടു കണ്ണുകളും ദാനം ചെയ്തു. ഇനി ഈ കണ്ണുകൾ മറ്റു രണ്ടു പേർക്ക് കാഴ്ചയേകും. നിരവധി പേർക്ക് അറിവ് പകർന്ന പുത്തൻപാലം സ്കൂളിലെ ടീച്ചറായിരുന്നു ലക്ഷമിക്കുട്ടിയമ്മ. എഴുപത്തി ഒൻമ്പതാം വയസിലായിരുന്നു ടീച്ചറുടെ മരണം. ടീച്ചറുടെ വിയോഗ സമയത്തും കുടുംബം കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചതോടെയാണ് കണ്ണുകൾ കൈമാറിയത്. നാടിൻ്റെ ടീച്ചറമ്മയുടെ വിയോഗത്തിൻ്റെ വേദനയിലും ആ കണ്ണുകൾ ഇനിയും മിഴി തുറക്കുന്നതിൻ്റെ സന്തോഷം പങ്കുവെക്കുന്നുണ്ട് നാടും കുടുംബവും. നാട്ടിലെ ചാരിറ്റി  പ്രവർത്തനങ്ങളിൽ സജീവമായ ടീച്ചറുടെ മകൻ ഉണ്ണികൃഷ്ണൻ നായരുടെ തീരുമാന പ്രകാരമായിരുന്നു കണ്ണുകൾ ദാനം ചെയ്തത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും