Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പരിസ്ഥിതിവാദം സമൂഹത്തിനുവേണ്ടി; വികസനത്തിൽ പരിസ്ഥിതി ആഘാതം പഠിക്കണം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിതീവ്ര മഴ മുന്നറിയിപ്പ് ജില്ലകളിൽ റെഡ് അലർട്ട് വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിൽ കൂറ്റൻ വാകമരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി പരിസ്ഥിതിവാദം സമൂഹത്തിനുവേണ്ടി; വികസനത്തിൽ പരിസ്ഥിതി ആഘാതം പഠിക്കണം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിതീവ്ര മഴ മുന്നറിയിപ്പ് ജില്ലകളിൽ റെഡ് അലർട്ട് വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിൽ കൂറ്റൻ വാകമരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി
|
Loading Weather...
Follow Us:

നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം അവസാന ഘട്ടത്തിലേക്ക്

നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
നേരേകടവ്-മാക്കേകടവ് പാലത്തിന്റെ അവസാന ഗര്‍ഡറിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിച്ചപ്പോള

വൈക്കം: ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനയും തമ്മില്‍ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം അവസാനഘട്ടത്തിൽ. നിര്‍മാണത്തിനാവശ്യമായ 80 ഗര്‍ഡറുകളും പൂര്‍ത്തിയായി. ആകെയുള്ള 800 മീറ്ററില്‍ 610 മീറ്റര്‍ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായി കഴിഞ്ഞു. അവസാനത്തെ ഗര്‍ഡറിന്റെ കോണ്‍ക്രീറ്റിങ് ജോലികളാണ് ഇന്നലെ പൂര്‍ത്തീകരിച്ചത്. ഗര്‍ഡറുകളെല്ലാം മാക്കേക്കടവില്‍ കരയില്‍ നിര്‍മിച്ച ശേഷമാണ് കായലിനു മുകളില്‍ സ്ഥാപിക്കുന്നത്. ആകെയുള്ള 22 സ്പാനുകളില്‍ മാക്കേകടവ് ഭാഗത്തു നിന്നുള്ള 19 സ്പാനുകളിലെ മുഴുവന്‍ ഗര്‍ഡറുകളും സ്ഥാപിച്ചു. ഇതില്‍ 18-ാം സ്പാനിന്റെ മേല്‍തട്ട് കോണ്‍ക്രീറ്റിങ്ങിനുള്ള ജോലികള്‍ പുരോഗമിക്കുന്നതിനൊപ്പം നേരേകടവ് ഭാഗത്ത് 150 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനുമുള്ള പ്രാഥമിക നടപടികളും തുടങ്ങിയിട്ടുണ്ട്. ഗര്‍ഡറുകള്‍ പൂര്‍ണമായി നിര്‍മിച്ചു സ്ഥാപിച്ച ശേഷമേ മാക്കേക്കടവിലെ അപ്രോച്ച് റോഡിന്റെ നിര്‍മാണനടപടികള്‍ തുടങ്ങുകയുള്ളു. പാലത്തിന്റെ കൈവരികള്‍ നിര്‍മിക്കുന്ന ജോലികള്‍ മാക്കേക്കടവിലെ യാഡിലും പുരോഗമിക്കുന്നുണ്ട്. 2026 ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ മുന്നോട്ടു പോകുന്നത്. സംസ്ഥാന പൊതുമരാമത്ത് 98.09 കോടി രൂപ ചെലവഴിച്ചു 11.23 മീറ്റര്‍ വീതിയിലാണ് നേരേകടവ്-മാക്കേകടവ് പാലം നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കേസുകളും തര്‍ക്കങ്ങളുമായി നിലച്ച നിര്‍മാണം 2024 മാര്‍ച്ച് മാസമാണ് പുനരാരംഭിച്ചത്. പ്രതീക്ഷിച്ചിതലും വേഗതയിലാന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും