Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

നിയുക്ത പഞ്ചായത്ത് അംഗം ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും ഭീഷണിപ്പെടുത്തിയതായി പരാതി

നിയുക്ത പഞ്ചായത്ത് അംഗം ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും ഭീഷണിപ്പെടുത്തിയതായി പരാതി
വിജയകുമാരി

എസ്. സതീഷ്കുമാർ

തലയോലപ്പറമ്പ്: സി.പി.എമ്മിനെതിരെ കോൺഗ്രസ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച നിയുക്ത പഞ്ചായത്ത് അംഗം ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തെന്ന് പരാതി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ജയിച്ച അമ്പിളി മായാത്മജനെതിരെയാണ് തലയോലപറമ്പ് പോലീസിലും മുഖ്യമന്ത്രിക്കുമടക്കം വിധവയായ വീട്ടമ്മപരാതി നൽകിയിരിക്കുന്നത്. വടയാർ കാളിവേലിൽ വിജയകുമാരിക്കും ബധിരയും മൂകയുമായ മകൾ അനീഷയ്ക്കും നേരെ ഇവർ അസഭ്യവർഷവും അക്രമവും നടത്തിയതായാണ് പരാതി. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വിജയകുമാരിയും മകളും പ്രവർത്തനത്തിനിറങ്ങിയതിന്റെ വിരോധമാണ് അക്രമണത്തിന് കാരണമെന്ന് പറയുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഇവർ വിജയകുമാരിയുടെ വീട്ടിലെത്തി ഭീഷണിയും കൈയ്യേറ്റവു നടത്തിയതെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബന്ധുക്കളായ പ്രായുള്ളവരെ വിജയകുമാരി ബൂത്തിലെത്തിച്ചിരുന്നു. കള്ളവോട്ടു ചെയ്യിപ്പിച്ചെന്ന് പ്രചരിപ്പിക്കുകയും വിജയകുമാരിയുടെ
വീട്ടിലെത്തി പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഇവരെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായാണ് ആക്ഷേപം. വീട്ടിലെത്തിയപ്പോൾ തർക്കത്തിനിടെ തടസം പിടിക്കാനെത്തിയ സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത മകളെ മർദ്ദിച്ചു എന്നും പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം വിജയകുമാരിയും മകളും മാത്രമാണ് വീട്ടിൽ താമസം.

0:00
/0:45

നീയൊക്കെ എനിക്ക് വോട്ട് ചെയ്തില്ലല്ലോ, അതിൻ്റെ ഫലം ഞാൻ കാണിച്ചു തരാമെന്ന് പറഞ്ഞെന്നും വിജയകുമാരി പറയുന്നു. ഇതിനിടെ പോലീസിൽ പരാതി നൽകിയാൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്ന് ചില യു.ഡി.എഫ് നേതാക്കൾ വിജയകുമാരിയെ വിളിച്ചു പറഞ്ഞതായും പറയുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലടക്കം നിഷേധിക്കുമെന്ന വെല്ലുവിളിയും നിയുക്ത വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഉണ്ടായെന്നാണ് ആക്ഷേപം.. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഊമയും ബധിരയുമായ പെൺകുട്ടിയെ മാനസികമായും കായികമായും ആക്രമിച്ച യു.ഡി.എഫിൻ്റെ നിയുക്ത പഞ്ചായത്ത് അംഗത്തിനെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് രംഗത്ത് എത്തിയിട്ടുണ്ട്. 2015- 20 കാലത്ത് പഞ്ചായത്ത് അംഗമായിരുന്നു പരാതിക്കാരിയായ വിജയകുമാരി. എന്നാൽ സംഭവം നിഷേധിക്കുന്ന നിയുക്ത പഞ്ചായത്ത് അംഗംഅമ്പിളി മായാത്മജൻ, പരാതി വ്യാജമാണെന്നും തികച്ചും രാഷ്ട്രിയ പ്രേരിതമാണെന്നുമാണ് പറയുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും