Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

പോളിംഗ് ഉദ്യോഗസ്ഥർ എത്തിയത് ഹൗസ് ബോട്ടിൽ

പോളിംഗ് ഉദ്യോഗസ്ഥർ എത്തിയത് ഹൗസ് ബോട്ടിൽ
മുണ്ടാറിലെ പോളിംഗ് ബൂത്തിലേക്ക് ഉദ്യോഗസ്ഥർ ഹൗസ് ബോട്ടിൽ എത്തുന്നു

എസ്. സതീഷ്കുമാർ

വൈക്കം: പാലമില്ലാത്തതിനാൽ മുണ്ടാറിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇത്തവണയും ജലയാത്ര. വെള്ളത്തിൽ ചുറ്റപ്പെട്ട വൈക്കം മുണ്ടാറിലെ ഏക പോളിംഗ് സ്റ്റേഷനിൽ പോളിംഗ് സമാഗ്രികളുമായി ഉദ്യോഗസ്ഥർ എത്തിയത് ഹൗസ് ബോട്ടിൽ. കല്ലറ പഞ്ചായത്തിലെ മുണ്ടാറിലുള്ള ഒന്നാം നമ്പര്‍ ബൂത്തിലേക്കാണ് ഉദ്യോഗസ്ഥരെ ശിക്കാരവള്ളത്തിൽ എത്തിച്ചത്. എഴുമാന്തുരുത്ത് പാലത്തിന് സമീപത്ത് നിന്നാണ് ഉദ്യോഗസ്ഥര്‍ കരിയാറിലൂടെ ബോട്ടില്‍ മുണ്ടാറിൽ എത്തിയത്. പിന്നെ കുറെ ദൂരം നടന്നാണ് മുണ്ടാറിലെ എക പോളിംഗ് സ്റ്റേഷനിൽ എത്തിയത്. വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടെ പാലം നിർമ്മാണം നടക്കാത്തതാണ് ഈ യാത്രാ ദുരിതത്തിന് കാരണം. നാല് പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലക്കാരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവിടെ ആകെ 419 വോട്ടുകളാണ് ഉള്ളത്. ഭക്ഷണവും മറ്റും കരുതിയാണ് ഉദ്യോഗസ്ഥ സംഘം പോളിംഗ് ചുമതലക്കായി ഇവിടെ എത്തിയത്. പോളിംഗ് കഴിഞ്ഞാൽ നാളെ രാത്രിയോടെ ബോട്ടിൽ തന്നെയാകും ഇവരുടെ മടക്കയാത്രയും

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും